Wednesday, January 31, 2007

തബൂഖില്‍....

തബൂഖില്‍....മൗലാനാ സയീദ്‌ അഹ്മദ്‌ ഖാന്‍ (മ:ലി:ആ) ഹസ്രത്‌ ഷൈഖുല്‍ ഹദീസ്‌ (റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു, "വിനീതന്‌ ഒരു ജമാ അത്തിനോടൊപ്പം സിഖാഖാഹ്‌, തബൂഖ്‌ തുടങ്ങിയ നാടുകളില്‍ എത്തുവാനുള്ള ഭാഗ്യം ലഭിച്ചു, ദീനിന്റെ പരിശ്രമത്തെക്കുറിച്ച്‌ മനസ്സിലാക്കിയ ഡോ: വഹീദുദ്ദീന്‍ സാഹിബ്‌ ഹൈദരാബാദി ജമാ അത്ത്‌ സിഖാഖായില്‍ പരിശ്രമിക്കണമെന്നാവശ്യപ്പെട്ടു, ഇദ്ദഹം പിന്നീട്‌ ഫൈസല്‍ രാജാവിന്റെ പ്രധാന ചികിത്സകനായി നിയമിക്കപ്പെട്ടു, ഒരു തവണ അദ്ദേഹം ജമാ അത്തിനോടൊപ്പം ചെന്നൈക്കു വന്നിരുന്നു,

സിഖാഖാഹ്‌ ഇറാഖ്‌ അതിര്‍ത്ഥിയോട്‌ ചേര്‍ന്ന പ്രദേശമാണ്‌, ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) ഒരു ചെറു സൈന്യത്തോടൊപ്പം ഈ നഗരത്തിലും എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു, സഹബാക്കള്‍ ഏറ്റെടുത്ത ദീനിന്റെ പരിശ്രമത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ഒരു പഴയ കോട്ട ഇന്നും അവിടെ നില നില്‍ക്കുന്നു, ഇവിടെ ഹസ്രത്‌ ഉമര്‍ (റ:അ)വിന്റെ പേരില്‍ ഒരു ജാമി ആ മസ്ജിദും ഉണ്ട്‌, എന്നാല്‍ ഇപ്പോള്‍ ഗവ: മറ്റൊരു സ്ഥലത്ത്‌ പുതിയ ഒരു ജാമി ആ മസ്ജിദ്‌ കെട്ടിയതിനാല്‍ ഈ പള്ളിയില്‍ നടന്നു വന്ന ജും ആ നമസ്കാരം നിര്‍ത്തലാക്കപ്പെട്ടു,

നഗരവാസിയായ ഒരു മഹാന്‍ താന്‍ കണ്ട ഒരു സ്വപ്നത്തെ പറ്റി ഞങ്ങളോട്‌ പറഞ്ഞു, : സ്വപ്നത്തില്‍ ഹസ്രത്‌ ഉമര്‍ (റ:അ) "ഈ പള്ളിയിലെ ജും ആ നിര്‍ത്തപ്പെടരുത്‌, നിര്‍ത്തുകയാണെങ്കില്‍ ധാരാളം കുഴപ്പങ്ങള്‍ നേരിടേണ്ടി വരും...." എന്ന് മൂന്നാറിയിപ്പ്‌ നല്‍കി, അദ്ദേഹം ഈ സ്വപ്നത്തെക്കുറിച്ച്‌ ഖാളിയെ വിവരം ധരിപ്പിച്ചപ്പോള്‍ "ജും ആ ആരംഭിക്കുന്നതിനോ.. നിര്‍ത്തുന്നതിനോ ഉള്ള അധികാരം ഹുഖുമത്തിനാണ്‌; എനിക്ക്‌ രാജാവിനോട്‌ അനുവാദം ആവശ്യപ്പെടാനുള്ള അത്രയും ധൈര്യമില്ല......" എന്ന് തന്റെ ബലഹീനതയെ വെളിപ്പെടുത്തി മടക്കിയയച്ചു,

ഈ നഗരത്തെ ചുറ്റിയുള്ള ഗ്രാമങ്ങളിലും ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടുത്തെ ഗവര്‍ണ്ണര്‍ സൗദി രാജ കുടുംബത്തില്‍ പെട്ടയാളാണ്‌, അദ്ദേഹം ജമാ ആത്തിന്‌ വളരെയധികം ബഹുമാനാദരവുകള്‍ നല്‍കി, അമേരിക്കയില്‍ ഉന്നത പഠനത്തിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ലീവില്‍ വന്നിരുന്നു, അദ്ദേഹത്തെയും കണ്ട്‌ ദീനിന്റെ പരിശ്രമത്തെ പറ്റിയുള്ള വിവരങ്ങള്‍ ധരിപ്പിച്ചു, അദ്ദേഹവും വളരെയധികം വിനയമുള്ള യാളായി കാണപ്പെട്ടു, പൊതു ജനങ്ങളിലും ദീനിനോടുള്ള കൂറുണ്ട്‌,

25000 ത്തോളം ജനങ്ങള്‍ താമസിക്കുന്ന ഈ നഗരത്തില്‍ ഈന്തപ്പഴത്തോട്ടങ്ങള്‍ ധാരാളമായി വളരുന്നു, ഇവിടെ നിന്നും തയ്യാറായ ഒരു ജമാ അത്തിനെ ഡോ: സാഹിബിനോടൊപ്പം അയച്ചു, തുടര്‍ന്ന് തബൂഖില്‍ 9 ദിവസം ഞങ്ങള്‍ പരിശ്രമിച്ചു, ഇവിടെ നേരത്തേ തന്നെ ദീനിന്റെ പരിശ്രമവുമായി ബന്ധമുള്ള ധാരാളം പേരുണ്ട്‌, ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥരായിരുന്ന അവരില്‍ പലര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെട്ട്‌ പരിശ്രമിക്കുന്നതിന്‌ തടസ്സങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അടുത്ത മഹല്ലുകളിലേക്കും ചെറു ഗ്രാമങ്ങളിലേക്കുമെല്ലാം ജമാ അത്തിനോടൊപ്പം അവര്‍ എത്തിക്കൊണ്ടിരുന്നു , ഇവിടുത്തെ എയര്‍പോര്‍ട്ട്‌ ഡയരക്ടര്‍ എല്ലാ സ്ഥലങ്ങളിലും നുസ്രത്തിന്‌ വേന്ദി എത്തിയിരുന്നു, കൂടാതെ ജാമി ആ മസ്ജിദിന്റെ ഇമാം, നായിബ്‌ ഖാളീ തുടങ്ങിയവരെല്ലാം സഹായികളായിരുന്നത്‌ കൂടാതെ വളരെയധികം കരുണയോടെ ഇടപെട്ടു,

നബി(സ:അ)തങ്ങള്‍ തബൂഖില്‍ എതിയപ്പോള്‍ തങ്ങിയ സ്ഥലത്ത്‌ ഇപ്പോള്‍ മസ്ജിദുല്‍ ഹിജ്ര് എന്ന പേരില്‍ ഒരു പള്ളീ നിര്‍മ്മിച്ചിരിക്കുന്നു, പൊതുവായി യാത്രക്കാര്‍ ഈ പള്ളിയില്‍ താമസിക്കുന്നു, ഈ നഗരത്തിലെ ഇന്ത്യക്കാരായ വ്യാപാരികള്‍ വളരെയധികം നുസ്രത്ത്‌ ചെയ്തു,"

ഹസ്രത്‌ ഷൈഖുല്‍ ഹദീസ്‌ (റ:അ) അവര്‍കള്‍ക്കെഴുതിയ മറ്റൊരു കത്തിന്റെ ചുരുക്കം: "അറബ്‌ നാടുകളില്‍ പ്രചരിച്ചിട്ടുള്ള ഉപരിപ്ലവ നാഗരിക സാഹചര്യങ്ങളില്‍ ഞങ്ങളുടെ ബലഹീനമായ അറബിയില്‍ ദ അ്‌ വത്തിന്റെ പരിശ്രമത്തെ അറബ്‌ സമൂഹത്തിന്‌ മനസ്സിലാക്കി കൊടുക്കുക പ്രയാസമേറിയ കാര്യമാണ്‌, ഇവിടെ പരിശ്രമം തന്നെ ആദ്യമായാണ്‌, ഞങ്ങളുടെ വസ്ത്രങ്ങള്‍, രൂപം, താടി ഇതെല്ലാം കണ്ട്‌ ചെറിയ കുട്ടികളും കൂടി ഞങ്ങളെ പരിഹസിക്കുന്ന നിലയില്‍...പല ചെറുപ്പക്കാരും ഞങ്ങള്‍ക്കെതിരില്‍ ആക്ഷേപകരമായി ശബ്ദമുയര്‍ത്തുന്ന സാഹചര്യങ്ങള്‍ക്ക്‌ നടുവില്‍ ഞങ്ങള്‍ക്ക്‌ ഇവിടെ പരിശ്രമിക്കാന്‍ കഴിയുന്നു എന്നതു തന്നെ അല്ലാഹുവിന്റെ മഹത്തായ ഉപകാരമാണ്‌, നല്ല മനസ്സുള്ള ചില ചെറുപ്പാക്കാര്‍ ഞങ്ങളുടെ ജമ അത്തിനെ ബഹുമാനിക്കുകതന്നെ ചെയ്തു, ചിലപ്പോള്‍ ആദരവു കാരണമായി ഞങ്ങളുടെ കൈകളില്‍ അവര്‍ മുത്തമര്‍പ്പിക്കുന്നു, .........

നീണ്ട കാലമായി ഉപരിപ്ലവ നാഗരികതയില്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഇവരുടെ സ്വഭാവങ്ങളിലും, നടപടി ക്രമങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നതില്‍ പോലും ഉപരികുല നാഗരികത ചൂഴ്‌ന്നു നില്‍ക്കുന്നു, കസേരകളില്‍ ഇരുന്ന് മേശമേല്‍ ആഹാരം വച്ച്‌ കരണ്ടി, മുള്ളുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുന്നു, വസ്ത്ര ധാരണത്തിലും അങ്ങനെ തന്നെ...ജീവിത രീതികളും വെറും ഉപരിപ്ലവമാണ്‌, ഈമാന്‍ ഇവിടെ വെള്ളത്തില്‍ മുങ്ങിയ തീ പോലെയാണ്‌ എന്നിരുന്നാലും അല്ലാഹു ത ആലായുടെ മേലുള്ള ഉറപ്പിന്റെ മേല്‍ അമര്‍ന്നിരിക്കുന്നു, ഇല്‍മിന്റെ വിഷയത്തില്‍ നമ്മെക്കാളധികം ഇവര്‍ അറിവുള്ളവരാണ്‌, എന്നിരുന്നാല്‍ തന്നെയും ഞങ്ങളുടെ പൊട്ട്‌ അറബിയില്‍ ചെയ്യപ്പെടുന്ന ബയാനുകള്‍ കേട്ട്‌ പൊതുജനങ്ങള്‍ മാത്രമല്ല ഉലമാക്കളും ഫിഖ്‌ റോടെ തയ്യാറായിക്കൊണ്ടിരിക്കുന്നത്‌ ഞങ്ങള്‍ കാണുന്നു, അവരില്‍ ജാമി ആ അല്‍ അസ്സ്‌ ഹര്‍, ജാമി ആ സൈഥൂണ്‍ പോലെയുള്ള സര്‍വ്വകലാശാലകളില്‍ പഠിച്ചവരുമുണ്ടായിരുന്നു, ഞങ്ങള്‍ പറയുന്ന വിഷയങ്ങള്‍ അംഗീകരിച്ച്‌ തങ്ങളുടെ ന്യൂനതകളെ മനസ്സിലാക്കി അവര്‍ വളരെയധികം ഖേദിക്കുന്നു, "ദീനിന്റെ കാര്യത്തില്‍ തങ്ങള്‍ കുറ്റവാളികളായിപ്പോയിരിക്കുന്നു..." എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു; ഇതെല്ലാം അല്ലാഹുവിന്റെ ക്രിപയല്ലാതെ മറ്റ്‌ എന്താണ്‌?

ഒരു മജ്‌ ലിസ്സില്‍ ഉലമാക്കളും, ഉദ്യോഗസ്ഥരും എല്ലാം കൂടിയിരിക്കുമ്പോള്‍ ഞങ്ങള്‍ ദീനിന്റെ പരിശ്രമത്തില്‍ തുടക്കത്തില്‍ ഏര്‍പ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും, പിന്നീട്‌ കുറേശ്ശെ...കുറേശ്ശെയായുണ്ടായ മുന്നേറ്റങ്ങള്‍, ഇതര നാടുകളില്‍ ദീനിന്റെ പരിശ്രമ ഫലമായുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ സംസാരിച്ചു, ഇത്‌ അവരെ വളരെയധികം സ്വാധീനിച്ചു,

പിന്നീട്‌ ഭക്ഷണ സമയത്ത്‌ പാശ്ചാത്യരെപ്പോലെ മേശകളുടെ മുകളില്‍ ഭക്ഷണം വക്കപ്പെട്ടു, ഓരോരുത്തര്‍ക്കും പ്രത്യേകം-പ്രത്യേകം പ്ലേറ്റുകള്‍, കത്തി, മുള്ള്‌, കരണ്ടി എല്ലാം വക്കപ്പെട്ടു, ഈ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്തി ഭക്ഷണം കഴിക്കുന്നതിന്റെ സുന്നത്തായ രീതികള്‍ ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചു, തുറ്റര്‍ന്ന് ഞങ്ങള്‍ തന്നെ സുന്നത്തായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാനാരംഭിച്ചതും അവരും അതിശയത്തോടെ ഞങ്ങളെപ്പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഇതില്‍ നിന്നും ഞങ്ങള്‍ക്ക്‌ നാം സുന്നത്തായ നടപടി ക്രമങ്ങളില്‍ ഉറച്ചു നിന്നാല്‍ ജനങ്ങളും ഉടന്‍ തന്നെ അവയെ പിന്‍പറ്റുവാണ്‍ തുടങ്ങും എന്ന് മനസ്സിലായി,

ഈജിപ്ത്‌, ലിബിയ തുടങ്ങിയ നാടുകളില്‍ കസ്റ്റംസ്‌ അധികാരികള്‍ മറ്റ്‌ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളും, മറ്റ്‌ സാധനങ്ങളും കടുത്ത പരിശോധനക്ക്‌ വിധേയമാക്കിക്കൊണ്ടിരുന്നു, അതേ സമയം ഞങ്ങളുടെ ഏതൊരു വസ്തുവും അവര്‍ തൊട്ടു നോക്കുക പോലും ചെയ്യാതെ ഉടന്‍ തന്നെ ഞങ്ങളെ യാത്രയാക്കി, മറ്റ്‌ യാത്രക്കാര്‍ മണിക്കൂറുകളോളം കസ്റ്റംസ്‌ പരിശോധനകള്‍ക്കായി പ്രയസപ്പെട്ട്‌ കാത്തുനിന്നിരുന്നു, ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ഞങ്ങള്‍ അവിടെ തന്നെ പായകള്‍ വിരിച്ചിരുന്ന് ത അ്‌ ലീം ചെയ്യുമായിരുന്നു, ശാന്തമായി, ദിഖ്‌ ര്‍, ത അ്‌ ലീം, നമസ്കാരം പോലെയുള്ള നൂറാനിയായ അമലുകളില്‍ മുഴുകുന്നതു കാണുന്ന കസ്റ്റംസ്‌ അധികാരികളും, മുസ്‌ ലിമീങ്ങളായ യാത്രക്കാരും ഞങ്ങളോടൊപ്പം ചേരും, ബസ്‌, റയില്‍ വേയ്‌ സ്റ്റേഷനുകളിലും ഇങ്ങനെ നടന്നു കൊണ്ടിരുന്നു,

തുനീഷ്യയില്‍ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ട വിലാസത്തിലുള്ള പള്ളിയിലേക്ക്‌ എത്തിയ സമയം ആ പള്ളിയിലെ ഇമാം "ഇങ്ങനെ വരുന്ന ജമാ അത്തുകളെ പള്ളിയില്‍ താമസിപ്പിക്കുവാന്‍ പറ്റില്ല, വരുന്ന ജമാ അത്തുകളെ ഉടന്‍ തന്നെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ അയക്കണം എന്ന് ഗവണ്‍മന്റ്‌ ഉത്തരവിട്ടിരിക്കുന്നു, എന്തായാലും നിങ്ങള്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയിട്ടു വരണം" എന്നാവശ്യപ്പെട്ടു, സ്റ്റേഷനിലേക്ക്‌ ചെന്നതും ഞങ്ങള്‍ ഓരോരുത്തരെയായി വിളിച്ച്‌ മൂന്നു മണീക്കൂറോളം തുറ്റര്‍ച്ചയായി അവര്‍ ചോദ്യം ചെയ്തു, ഞങ്ങള്‍ പറഞ്ഞ മറുപടികള്‍ ഫയലുകളാക്കിക്കൊണ്ടിരുന്നു, ഒടുവില്‍ ഗവണ്മെന്റിന്റെ ഇസ്‌ ലാമിക കാര്യാലയവുമായി ബന്ധപ്പെട്ട ശേഷം ബയാന്‍ ചെയ്താല്‍ മതി എന്ന് ആവശ്യപ്പെട്ടു, ഞങ്ങള്‍ ഈ നാടിന്റെ മുക്കാല്‍ ഭാഗത്തോളം പരിശ്രമിച്ചു, പോയ സ്ഥലങ്ങളിലെല്ലാം പോലീസുകാര്‍ പിന്തുടര്‍ന്ന് ഞങ്ങളെ അടിക്കടി സ്റ്റേഷനുകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി, ദിനം തോറും അവരില്‍ നിന്നുമുണ്ടാകുന്ന തൊല്ലകള്‍ താങ്ങുവാന്‍ കഴിയുമായിരുന്നില്ല,

ഒരു പള്ളിയിലെ ഖത്തീബ്‌ ഞങ്ങളെ ബയാന്‍ ചെയ്യാന്‍ മാത്രമല്ല ത അ്‌ ലീം നടത്തുവാന്‍ കൂടി അനുവദിച്ചില്ല, ഞങ്ങളോടൊപ്പം പുറപെടുന്ന നാട്ടുകാരെ പോലീസുകാര്‍ പെടുത്തിയ പാട്‌ കുറച്ചൊന്നുമല്ല, ആ ജനങ്ങളിലാരും ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടാന്‍ പാടില്ല' അതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം; ഇത്രത്തോളം ബുദ്ധുമുട്ടുകള്‍ക്ക്‌ നടുവിലും ഞങ്ങളെപ്പോലെ ബലഹീനരായ സാധാരണക്കാരില്‍ നിന്നും അലാഹു ത ആലാ പല നാടുകളിലും പരിശ്രമത്തെ ഖബൂലാക്കി, അനേകായിരം ജനങ്ങള്‍ ദീനിന്റെ പരിശ്രമത്തെ ഉള്‍ക്കൊണ്ടു, നൂറുകണക്കിനാളുകള്‍ അല്ലാഹുവിന്റെ പാതയില്‍ പുറപ്പെട്ടു, പലരും ഇന്ത്യയിലേക്ക്‌ വരാന്‍ തയ്യാറായി, എന്നാല്‍ ഭരണകൂടത്തില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്ക്‌ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു

യൂറോപ്പില്‍ ദീനിന്റെ പരിശ്രമം...

1972 ജൂണ്‍ മാസം ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ കൂടാതെ അറബ്‌ നാടുകളിലും ധാരാളം സമ്മേളനങ്ങള്‍ നടന്നു, അവയിലെല്ലാം ഹസ്രത്ജീയോടൊപ്പം പല രാജ്യങ്ങളിലെയും സെമേദാറുമാരുള്‍ക്കൊണ്ട 46' പേരുടെ ജമാ അത്തും പങ്കെടുത്തിരുന്നു... ആ സമയം ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ട ജമാ അത്തുകള്‍ വിസയില്ലാതെയാണ്‌ ലണ്ടന്‍ വിമാനത്തവളത്തില്‍ ഇറങ്ങിയത്‌; വിസയില്ലാതെയെത്തുന്നവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കുക്കയാണ്‌ പതിവ്‌, എന്നാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അവന്റെ മഹത്തായ ദീനിന്റെ സേവനത്തിനായി എത്തിയ എല്ലാവര്‍ക്കും വിമാനത്താവളത്തില്‍ വച്ചു തന്നെ വിസ നല്‍കപ്പെട്ടു, ആ രാജ്യത്ത്‌ ഇതൊരു അത്ഭുത സംഭവമായിരുന്നു,

സമ്മേളനത്തില്‍ ലോകമെങ്ങു നിന്നും 7000 ത്തോളം പേര്‍ പങ്കെടുത്തു, ഈ സമ്മേളനത്തെ കുറിച്ച്‌ ഇംഗ്ലണ്ട്‌ പത്രങ്ങള്‍"ഇസ്‌ ലാമിന്റെ വാതിലുകള്‍ ഇംഗ്ലണ്ടില്‍ തുറക്കപ്പെട്ടു" എന്ന വലിയ തലക്കെട്ടോടെ എഴുതി,

സമ്മേളനത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുസ്‌ ലിമല്ലാതിരുന്ന ഒരു പോലീസ്‌ ഓഫീസര്‍ ഈ സമ്മേളനത്തെ പറ്റി പറയുമ്പോള്‍ " ഇവര്‍ തന്നെയാണ്‌ സത്യത്തിന്റെ മേല്‍ നിലയുറപ്പിച്ചവര്‍, എന്തെന്നാല്‍ ഇത്രയും വലിയ സംഘം ഒരുമിച്ച്‌ കൂടുമ്പോള്‍ സാധാരണയുണ്ടാകുന്ന ബഹളങ്ങള്‍, കളവ്‌, ശണ്ഡകള്‍, ഒന്നും തന്നെ ഇവിടെ യുണ്ടായില്ല, രണ്ടാമത്‌ ഇവിടെ മദ്യ സത്കാരമുണ്ടായിരുന്നില്ല, മൂന്നാമത്‌ സ്ത്രീകളുമായി ഇടപഴകുന്നില്ല, നാലാമതായി സര്‍വ്വ ശക്തനു വേണ്ടിയുള്ള ആരാധനകളല്ലാതെ മറ്റൊരു സംസാരവും നടന്നില്ല, അഞ്ചാമത്‌ ഇംഗ്ലണ്ടിന്റെ ചരിത്രതില്‍ തന്നെ ആദ്യമായി നടന്ന ഒരു അത്ഭുതമെന്തെന്നാല്‍ സമ്മേളനത്തിന്റെ മൂന്നു ദിവസവും മഞ്ഞു മഴ പെയ്യുകയുണ്ടായില്ല, മാത്രമല്ല സൂര്യനും വെളിവായി ചൂടും ലഭ്യമായിക്കൊണ്ടിരുന്നു, ഇത്‌ അത്യത്ഭുതമാണ്‌" എന്ന് ആശ്ചര്യത്തോടെ പറഞ്ഞു;

സമ്മേളനത്തില്‍ നിന്നും 72 ജമാ അത്തുകള്‍ ലോകമെങ്ങും പുറപ്പെട്ടു, അടുത്ത പാരീസ്‌ സമ്മേളനവും ഒരു അത്ഭുതമായിരുന്നു.....

ഹിജാസില്‍ നിന്നും...

ഹിജാസില്‍ നിന്നും ആദ്യമായി പുറപ്പെട്ട പൈതല്‍ ജമാ അത്ത്‌ മക്കാ മുഖറ്raമയില്‍ നിന്നും ജൈസാന്‍ അബഹയിലേക്ക്‌ 1949ല്‍ എത്തിച്ചര്‍ന്ന ജമാ അത്താണ്‌, ആ ജമാ അത്തിന്റെ അമീര്‍ പറയുന്നു:

ജമാ അത്തില്‍ ഞങ്ങള്‍ 10 പേരുണ്ടായിരുന്നു, മക്കാ മുഖറ്റമയില്‍ നിന്നും പുറപ്പെട്ട്‌ ജിദ്ദ വഴിയായി ലെയ്സ്‌ എന്ന ചെറിയ തുറമുഖ പട്ടണത്തിലെത്തി, അവിടെയുള്ള ജുമാ മസ്ജിദില്‍ മൂന്ന് ദിവസം തങ്ങി ഗഷ്ത്ത്‌, ത അ്‌ ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, ലെയ്സില്‍ നിന്നും ഒരു ലോറിയില്‍ തെക്ക്‌ ഭാഗതുള്ള കന്‍പൂസാ' എന്ന നാട്ടിലെത്തി, ആ നാട്ടിലെ ഗവര്‍ണ്ണറുടെ സഹായത്താല്‍ ജുമാ നമസ്കാരത്തിന്‌ ശേഷം ഞങ്ങള്‍ ബയാന്‍ ചെയ്തു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജമാ അത്തിനെ അധികമായി നുസ്രത്ത്‌ ചെയ്തു,

രണ്ടു ദിവസം അവിടെ തങ്ങി വിശ്രമിച്ച ശേഷം ഞങ്ങള്‍ ജൈസാനിലേക്ക്‌ പുറപ്പെടുവാനുള്ള വാഹനം അന്വേഷിച്ചു എങ്കിലും ഒന്നും കിട്ടിയില്ല, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ "യാ അല്ലാഹ്‌ ഞങ്ങള്‍ക്ക്‌ നീ വാഹനം എത്തിച്ചു തരണേ എന്ന് ദു:ആ ചെയ്തുകൊണ്ടിരുന്നു, അപ്പോള്‍ എന്റെയുള്ളില്‍ "യാത്രക്കാര്‍ നിറഞ്ഞ വാഹനമാണോ? കാലിയായ വാഹനമോ എന്ന ചിന്തയുണ്ടായി, അതിന്‌ ഞാന്‍ എന്റെ മനസ്സില്‍ തന്നെ "യാ അല്ലാഹ്‌ രണ്ട്‌ രീതിയിലുള്ള വാഹനവും വന്നോട്ടെ" എന്നു പറഞ്ഞു,അല്ലാഹുവിന്റെ മര്‍ഗ്ഗത്തില്‍ ഉയിര്‍കൊള്ളുന്ന ചെറിയ ഒരു ചിന്തപോലും ഉടന്‍ തന്നെയവന്‍ നിറവേറ്റി തരുന്നതിനെ ഞങ്ങള്‍ കണ്ടു, എന്റെ മനസ്സില്‍ കരുതിയതു പോലെ ഉടന്‍ തന്നെ രണ്ട്‌ വാഹനങ്ങള്‍ വന്നു ,

ആദ്യം വന്ന ബസ്സില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു, ഉള്ളിലേക്ക്‌ കടക്കാന്‍ പോലും ഇടമില്ല, അതിന്‌ തൊട്ടു പുറകില്‍ വന്ന രണ്ടാമത്തെ ബസ്സ്‌ കാലിയായിരുന്നു, യാത്രക്കാര്‍ തീരെ കുറവായിരുന്ന ആ ബസ്സില്‍ ഞങ്ങള്‍ 3 പകലും, 3 രാത്രിയും യാത്രചെയ്ത്ല് ജയ്സാനിലെത്തിച്ചേര്‍ന്നു, ഒരാഴ്ച്ച അവിടെ തങ്ങി പരിശ്രമിച്ചു, ജെയ്സാനിലെ ഗവര്‍ണ്ണറും, മുഖ്യ ഖാളിയും വളരെയധികം നുസ്രത്ത്‌ ചെയ്തു,

ജെയ്സാനില്‍ നിന്നും ഒരു മന്‍സില്‍ ദൂരെയുള്ള ഒരു നട്ടിലെ പ്രാദേശിക ഭരണാധികാരിയുമായി കണ്ടുമുട്ടുവാന്‍ കഴിഞ്ഞു; ജമാ അത്തിനെ തന്നോടൊപ്പം ക്ഷണിച്ച അദ്ദേഹത്തിന്റെ നാട്ടിലും ഞങ്ങള്‍ പരിശ്രമിച്ചു,തുടര്‍ന്ന് ഞങ്ങള്‍ അമാദര്‍ബ്‌' എന്ന നാട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ അദ്ദേഹം കുറേ ഒട്ടകങ്ങളെയും ഒരു ഒട്ടകക്കാരനെയും ഞങ്ങളോടൊപ്പം അയച്ചു, ഞങ്ങള്‍ രാത്രി മുഴുവന്‍ ഒട്ടകപ്പുറത്തിരുന്ന് യാത്ര ചെയ്തു കൊണ്ടിരുന്നു, ചിലര്‍ നടന്നു വന്നു,, സുബഹി നമസ്കാരം മരുഭൂമിയുടെ ഒരു ഭാഗത്ത്‌ നമസ്കരിച്ച്‌ നടന്ന് വന്ന് കൊണ്ടിരുന്നവര്‍ പിന്നിലായി പോയിരുന്നതിനാല്‍ ഞങ്ങള്‍ അവരെയും കാത്തിരുന്നു,

എന്നാല്‍ ആ ഒട്ടകക്കാരന്‍ "അധിക നേരം കാത്ത്രിരിക്കുന്നത്‌ നല്ലതല്ല, വഴിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, അമാദര്‍ബ്‌ വരെ വെറും മരുഭൂമി മാത്രമാണ്‌, ഇടക്കെങ്ങും വെള്ളം പോലും കിട്ടില്ല, അതുകൊണ്ട്‌ ഉച്ചക്ക്‌ മുന്‍പ്‌ തന്നെ അമാദര്‍ബിലെത്തണം, വൈകുന്നത്‌ ആപത്ത്‌ വിലക്ക്‌ വാങ്ങുന്നത്‌ പോലെയാണ്‌ എന്ന് പറഞ്ഞു കൊണ്ട്‌ ഉടന്‍ പുറപ്പെടുവാനായി ഞങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു,

പിന്നിലായിപ്പോയവരുടെ മേല്‍ ഇന്നാ ലില്ലാഹി...ഓതിക്കൊണ്ട്‌ ഒടുവില്‍ ഞങ്ങള്‍ യാത്ര തുടങ്ങി, ഉച്ച കഴിഞ്ഞപ്പോള്‍ അമാദര്‍ബില്‍ എത്തിചേര്‍ന്നു,തുടര്‍ന്ന് ഞങ്ങളുടെ കൂട്ടുകാരും വന്ന് ചേര്‍ന്നു, എന്നാലും അവര്‍ മരുഭൂമിയില്‍ കൊടും വെയിലില്‍ നറ്റന്നു വന്നത്‌ കാരണത്താല്‍ പല തവണ കലിമ ചൊല്ലേണ്ട അവസ്ഥയില്‍ മരണത്തെ മുന്നില്‍ കാണേണ്ടി വന്നു, കടുത്ത വിശപ്പിനാല്‍ മരു വ്ര്ക്ഷങ്ങളിലെ മുള്ളന്‍ പഴങ്ങള്‍ കഴിക്കേന്ദി വന്നു, എന്നിരുന്നാല്‍ തന്നെയും അല്ലാഹുവിന്റെ സംരക്ഷണത്തിനാല്‍ എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്നു,

ഈ നാട്ടിലെ ഗവര്‍ണ്ണര്‍, ഇങ്ങനെ തളര്‍ന്നവശരായി, വിളറി-മെലിഞ്ഞ്‌ വന്നവരുടെ നില കണ്ട്‌ വലിയ കരുണയും, താത്പര്യവുമുണ്ടായി വലരെയധികം നുസ്രത്‌ ചെയ്തു, അവരില്‍ ഒരാള്‍ക്ക്‌ വെള്ളം കൊടുക്കപ്പെട്ടതും അതിവേഗം വലരെക്കൂടുതല്‍ വെള്ളം കുടിച്ചതു കാരണമായി അദ്ദേഹത്തിന്റെ നില അപകടകരമായി മാറി, എങ്കിലും അല്ലാഹു ത ആലായുടെ സഹയത്താല്‍ അത്‌ തരണം ചെയ്തു, ഞങ്ങള്‍ എല്ലാവരും തളര്‍ന്ന് കുഴഞ്ഞു പോയിരുന്നു,

അന്ന് ഇഷാ നമസ്കാരം നിന്ന് നമസ്കരിക്കുവാനെനിക്ക്‌ കഴിഞ്ഞില്ല, ഇരുന്ന് ബയാന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കിടന്നു കൊണ്ടാണ്‌ ബയാന്‍ ചെയ്തത്‌, ഞങ്ങള്‍ ദീനിന്റെ പേരില്‍ സഹിക്കുന്ന ഈ കഷ്ടപ്പാടുകളെയും, ത്യാഗങ്ങളെയും കണ്ട അറബികള്‍ക്ക്‌ അളവില്ലാത്ത ആശ്ചര്യമുണ്ടായി,

ഞങ്ങള്‍ ഇവിടെ വച്ച്‌ ഒരു പരീക്ഷണത്തില്‍ അകപ്പെട്ടു, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ മറ്റുള്ളവരോട്‌ പിണങ്ങി പിരിഞ്ഞുപോയി, അദ്ദേഹത്തിന്റെ കോപത്തിന്റെ കാരണം ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല! ബാക്കിയായ ഞങ്ങള്‍ 9 പേര്‍ അബഹയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു, ഈ പ്രയാണത്തില്‍ വിശ്രമിക്കുവാനായി ആദ്യം ഷു അബൈന്‍' എന്ന സ്ഥലവും രണ്ടാമത്‌ രിജാലുല്‍ മ'ആ എന്ന സ്ഥലവും നിശ്ചയിച്ചിരുന്നു, രിജാലുല്‍ മ'ആയിലെത്തിയപ്പോള്‍ കോപിച്ചു കൊണ്ട്‌ ഞങ്ങളോട്‌ പിണങ്ങിപ്പോയ സഹോദരനും ഞങ്ങളോടൊപ്പം വന്നു ചേര്‍ന്നു, ജമാ അത്തിനെ വിട്ട്‌ പിരിഞ്ഞു പോയതിനും അമീറിനെ ധിക്കരിച്ചതിനും അദ്ദേഹം മാപ്പപേക്ഷിച്ച്‌ തൗബ ചെയ്തു,

അദ്ദേഹം ജമാ അത്തിനെ വിട്ട്‌ ഒറ്റക്ക്‌ വനാന്തരത്തില്‍ യാത്ര ചെയ്യുമ്പൊള്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയനാക്കപ്പെട്ടുവത്രേ...ഒരു സ്ഥലത്ത്‌ കരിങ്കുരങ്ങുകള്‍ അദ്ദേഹത്തെ വളഞ്ഞു, ചില സ്ഥലങ്ങളില്‍ ജീവന്‍ തന്നെ നഷ്ടമായേക്കുമെന്ന നിലയിലായി, ഇതെല്ലാം ഉസൂലിനെ ധിക്കരിച്ചതിന്റെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന ആപത്തുകളാണ്‌ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തൗബ ചെയ്ത്‌ മടങ്ങി വന്ന് ജമാ അത്തിനോടൊപ്പം ചേര്‍ന്നു,

രിജാലുല്‍ മ ആ കൃഷി സ്ഥലങ്ങളും വനവുമെല്ലാം നിറഞ്ഞ ഒരു താഴ്‌വരയാണ്‌, ധാരാളം അരുവികളും ഇവിടെയുണ്ട്‌, മലയോരത്തെ മനോഹരമായ ഈ ചെറു നഗരത്തില്‍ ഞങ്ങള്‍ രണ്ടു രാത്രികളും, ഒരു പകലും താമസിച്ചു, തൗബ ചെയ്ത്‌ മടങ്ങി വന്ന ആ സഹോദരന്‍ അന്ന് ഈമാനികമായ അവേശമുണര്‍ത്തുന്ന നല്ല ബയാന്‍ ചെയ്തു,

യാത്രയുടെ കാഠിന്യത്താല്‍ ഞങ്ങളെല്ലാം രോഗികളായി മാറിയിരുന്നു, രിജാലുല്‍ മ'ആക്കു ശേഷം ഞങ്ങള്‍ക്ക്‌ വലിയ ഉയരമുള്ള ഒരു മല കയറേണ്ടി വന്നു.. രോഗികളായിരുന്നിട്ടും അതില്‍ കഷ്ടപ്പെട്ടു കയറി, മലയടിവാരത്തില്‍ സുബഹി നമസ്കരിച്ച്‌ ആറു മണിക്ക്‌ മല കയറുവാന്‍ തുടങ്ങിയ ഞങ്ങള്‍ ളുഹര്‍ നമസ്കാരം മല മുകളിലെത്തി നമസ്കരിച്ചു, തുടര്‍ന്ന് മലയുടെ മറുപുറമിറങ്ങി അബഹയെ ലക്ഷ്യമാക്കി മുന്നേറി... ഇടയില്‍ ഒരു ചെറു ഗ്രാമത്തില്‍ ഇഷാ നമസ്കരിച്ച്‌ അല്‍പ്പം വിശ്രമിച്ച ശേഷം വീണ്ടും നടക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം ളുഹര്‍ നമസ്കാര സമയം അബഹ'യിലെത്തിച്ചേര്‍ന്നു,

ഈ യാത്രയുടെ ആരംഭം മുതല്‍ ഒരു യമനീ അറബ്‌ സഹോദരന്‍ ഞങ്ങള്‍ക്ക്‌ വഴികാട്ടിയും സഹായിയുമായി ഉണ്ടായിരുന്നു, അമാദര്‍ബില്‍ നിന്നും അബഹ വരെയുള്ള യാത്രക്കിടയില്‍ സാധനങ്ങള്‍ ചുമക്കുവാനായി ഒരു ഒട്ടകവും, രോഗം മൂര്‍ഛിക്കുന്നവരെ ഒട്ടകത്തിന്റെ മുകളില്‍ കിടക്ക വച്ച്‌ കെട്ടിയിരുത്തും...മറ്റു രോഗികള്‍ നടന്നു കൊണ്ടേയിരുന്നു,

ജെയ്സാനിലെ മുഖ്യ ഖാളി അബഹയിലെ ഖാളിക്കെഴുതിയ ഒരു കത്തും ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു, അതില്‍ ഞങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നദ്ദേഹം സൂചിപ്പിച്ചിരുന്നു, ഞങ്ങള്‍ അബഹാ നഗരത്തില്‍ എത്തിയതും പോലീസുകാര്‍ ഞങ്ങളെ വലയം ചെയ്തു, ഞങ്ങളെ നേരേ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടു പോയി, അവര്‍ ഞങ്ങളെ കടുത്ത പീഢനങ്ങള്‍ക്ക്‌ വിധേയരാക്കി, വളരെ നിഷ്ഠൂരമായി പെരുമാറിയ പോലീസ്‌ മേധാവി ഞങ്ങളെ അയാളുടെ മുന്നില്‍ നിര്‍ത്തി കടുത്ത ആക്ഷേപങ്ങള്‍ വിളിച്ചു, അബഹാ ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ അവിടെ നിന്നും അല്‍പ്പം പോലും ചലിക്കരുതെന്ന് ഉത്തരവിട്ട്‌ ഞങ്ങളെ അവിടെ തന്നെ നിര്‍ത്തി,

അബഹ മനോഹരമായ ഒരു നഗരമാണ്‌, നഗരത്തെ ചുറ്റി ഫലഫൂയിഷ്ഠമായ ചതുപ്പ്‌ പ്രദേശങ്ങളും, പലവിധ ഫല വര്‍ഗ്ഗങ്ങള്‍ വിളയുന്ന ഇവിടെ ജീവിക്കുവാനവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്‌, ധാരാളമായി കാറുകളും, മറ്റ്‌ വാഹനങ്ങളും ഇവിടെയുണ്ട്‌, അബഹയുടെ ഗവര്‍ണ്ണര്‍ തന്റെ ആഢംബരാലങ്കാരങ്ങളോട്‌ കൂടി വലിയ നിലയില്‍ വാഴുന്നു, ഒരു രാജാവിനെക്കാള്‍ ഒട്ടും കുറയാത്ത പ്രൗഢി.. പോലീസ്‌ മേധാവി ഞങ്ങളോട്‌ "നിങ്ങളുടെ പേരുകളും വന്ന ലക്ഷ്യവും എഴുതി ഗവര്‍ണ്ണര്‍ക്ക്‌ അയച്ചു കൊടുക്കും, എതുവരെ അവിടെ നിന്നും അനുമതി വരില്ലയോ അതുവരെ ഇവിടെ നിന്നും ചലിക്കുവാന്‍ പോലും പാടില്ല" എന്ന് വീണ്ടും ഉത്തരവിട്ടു,

ആ സമയം ഓഫീസറുടെയടുക്കല്‍ മറ്റൊരാള്‍ നിന്നിരുന്നു, ഞങ്ങളെ തിരിച്ചറിഞ്ഞ അദേഹം "ഈ ജമാ അത്ത്‌ മക്കാ മുഖറ്റമയില്‍ ഹറം ഷെരീഫിനു ചുറ്റുപാടും പരിശ്രമിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌, ഹറമിനരികിലുള്ള ഒരു മദ്രസ്സയില്‍ ഇവര്‍ ആഴ്ച തോറും അറബികളെ കൂട്ടി ഇജ്തിമാ നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്‌, രണ്ടു തവണ ഞാനും അതില്‍ പങ്കെടുത്തിരുന്നു, തീര്‍ച്ചയായും ഇവര്‍ വളരെയധികം ബഹുമാദരവുകള്‍ അര്‍ഹിക്കുന്നവരാണ്‌" എന്ന് പറഞ്ഞു;

പിന്നീടാണ്‌ അദ്ദേഹം ആ പ്രദേശത്തെ ഒരു ഖാളിയായിരുന്നു എന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌, അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ട ഓഫീസറുടെ കോപാകുലമായ മുഖം മാറി, ഇപ്പോഴദ്ദേഹം കരുണയോടെ സംസാരിക്കുവാന്‍ ആരംഭിച്ചു, ആ ഖാളീ സാഹിബ്‌, മക്കാ മുഖറ്റമയില്‍ സദാ സമയവും ജമാ അത്തുകള്‍ക്ക്‌ സഹായിയായിരിക്കുന്ന യഹ്‌ യാ ദഹ്‌ ലവി സാഹിബിന്റെ മരുമകനാണ്‌ എന്നറിഞ്ഞതും ഇനിയും കൂടുതല്‍ അടുപ്പവും കരുണയുമുണ്ടായി അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ഒരു വാടക വീട്ടില്‍ താമസിപ്പിച്ചു, ഞങ്ങള്‍ ഒപ്പമുണ്ടായിരുന്ന ഒട്ടകത്തെയും, ഒട്ടകക്കാരനെയും മടക്കി യാത്രയാക്കിയ ശേഷം ഉടന്‍ തന്നെ ഖാളി അവര്‍കളുടെ വീട്ടിലേക്ക്‌ പുറപ്പെട്ടു,

ഞങ്ങള്‍ കൊണ്ടുവന്ന കത്ത്‌ അദ്ദേഹത്തെ ഏല്‍പ്പിച്ചു, ആ കത്ത്‌ വായിച്ച ശേഷം അദ്ദേഹം ഞങ്ങളോട്‌ 'ഇല്‍മിയായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു, അവക്ക്‌ വ്യക്തമായ മറുപടികള്‍ ഞങ്ങള്‍ നല്‍കിയതോടെ അദ്ദേഹം സംതൃപ്തനായി, അപ്പോള്‍ തന്നെ അദ്ദേഹം ഗവര്‍ണ്ണര്‍, പോലീസ്‌ മേധാവിയുടെ കത്തിന്റെ മേല്‍ എന്തെങ്കിലും നടപടി എടുക്കുന്നതിന്‌ മുന്‍പ്‌ അദ്ദേഹത്തെ കാണണം എന്നു പറഞ്ഞു കൊണ്ട്‌ ഞങ്ങളെയും കൂട്ടി ഗവര്‍ണ്ണറുടെ അടുത്തേക്ക്‌ പുറപ്പെട്ടു, ഞങ്ങളെ ഗവര്‍ണ്ണര്‍ക്ക്‌ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം തനിക്ക്‌ വന്ന കത്തും കാണിച്ചു, തുടര്‍ന്ന് ഗവര്‍ണ്ണറോട്‌ "ഇവരെ ദീനിന്റെ പരിശ്രമം ചെയ്യാന്‍ അനുവദിക്കണം, ഞാനും ഇവരോടൊപ്പമുണ്ട്‌" എന്നാവശ്യപ്പെട്ടു, അങ്ങനെ ഗവര്‍ണ്ണര്‍ അനുമതി നല്‍കുകയും നഗരം മുഴുവന്‍ "ഇന്ത്യയില്‍ നിന്നും വന്നിട്ടുള്ള ഈ മുര്‍ഷിദീങ്ങള്‍ക്ക്‌ എല്ലാ പള്ളികളിലും ബയാന്‍ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യണമെന്ന് അറിയിപ്പ്‌ കൊടുക്കുകയും ചെയ്തു", ഇത്‌ ആവശ്യമായിരുന്നു, എന്തെന്നാല്‍ പോലീസുകാര്‍ ഞങ്ങളെ പിടികൂടിയ സമയം 10 കള്ളന്മാര്‍, അല്ലെങ്കില്‍ 10 ചാരന്മാര്‍ പിടിയിലായി എന്ന കിംവദന്തി നാടു മുഴുവനും പരന്നിരുന്നു, എന്നാല്‍ ഗവര്‍ണ്ണറുടെ അടുത്തു നിന്നും ഈ അറിയിപ്പ്‌ വന്നതോടെ നഗര വാസികള്‍ വളരെ ഉത്തമമായ നിലയില്‍ ഞങ്ങളോട്‌ സഹകരിക്കുവാന്‍ തുടങ്ങി, അടുത്ത ദിവസം തന്നെ ഞങ്ങള്‍ ആ വാടക വീട്‌ ഒഴിഞ്ഞ്‌ പള്ളികളില്‍ താമസിക്കുവാന്‍ ആരംഭിച്ചു,

ഒരാഴ്ചക്കാലം പല മഹല്ലുകളിലും, പള്ളികളീലും ഉമൂമി ഗഷ്ട്തുകള്‍ ചെയ്തു, ഇങ്ങനെയുള്ള മുലാഖാത്തുകളില്‍ വച്ച്‌ മദീനയില്‍ ........................................................................................................................................(പകര്‍ത്തിയെഴുതിയപ്പോള്‍ വിട്ടു പോയിരിക്കുന്നു.. കൂട്ടിച്ചേര്‍ക്കാം) 3 വര്‍ഷം മദീനയില്‍ ദീനിന്റെ പരിശ്രമങ്ങളില്‍ പങ്കു കൊണ്ടിരുന്ന അദ്ദേഹം തന്റെ ബന്ധുക്കളെയും പരിചയക്കാരെയും, തന്റെ കീഴിലുള്ളവരെയും മുലാഖാത്‌ ചെയ്യിച്ചു, എല്ലാവരൊടും ദ അ്‌ വത്തിന്റെ ആവശ്യം പരിശ്രമത്തിന്റെ രീതികള്‍ അതുവഴിയുണ്ടാകുന്ന പുരോഗതിയും, ഗുണങ്ങളും എല്ലാം എല്ലാം വിശദമായി എടുത്ത്‌ പറഞ്ഞു കൊണ്ടിരുന്നു,

ജനങ്ങള്‍ ഞങ്ങളോട്‌ ഇഖാമ വാങ്ങി അബഹയില്‍ താമസിച്ച്‌ മുഴുവന്‍ പ്രദേശങ്ങളിലും പരിശ്രമം ഹയാത്താക്കണം എന്ന് നിര്‍ബന്ധിക്കുവാന്‍ തുടങ്ങി, എന്നാല്‍ ഞങ്ങളുടെ ജമാ അത്തില്‍ ചിലര്‍ മക്കാ മുഖറ്റമയിലെ വ്യാപാരികളും, ചിലര്‍ വിദേശികളായ ഹാജിമാരുമായിരുന്നു, അതോടൊപ്പം എല്ലാവരും കടുത്ത രോഗികളായിക്കഴിഞ്ഞിരുന്നു, അങ്ങനെ എല്ലാവരും മക്കയിലേക്ക്‌ തന്നെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു,

അങ്ങനെ ഞങ്ങള്‍ ഒരു ടാക്സിയില്‍ തായിഫ്‌ വഴി പുറപ്പെട്ടു, ഞങ്ങളുടെ ജമാ അത്ത്‌ തായിഫിലെത്തിയതായി അറിഞ്ഞതും മക്കാ മുഖറ്റമയില്‍ നിന്നും ഒരു വലിയ ജമാ അത്തു തന്നെ തായിഫില്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുവാനായി എത്തിച്ചേര്‍ന്നു,

Tuesday, January 30, 2007

തട്ടാമലയില്‍..

1984 നവ്‌: 30ാ‍ം തിയതി കൊല്ലത്ത്‌ നിന്നും തിരുവനന്തപുraത്തേക്ക്‌ പോകുന്ന ദേശീയ പാതയരികില്‍ തട്ടാമല എന്ന സ്ഥലത്ത്‌ പള്ളി പുതുക്കിപ്പണിയുന്നതിനായി അടിസ്ഥാനം തോണ്ടി കൊണ്ടിരുന്ന തമിഴരായ തൊഴിലാളികള്‍ അസ്ഥിവാരത്തിനുള്ളില്‍ ഒരു ജനാസ കണ്ട്‌ ഭയന്ന് പുറത്തേക്കോടി...
തുടര്‍ന്ന് മണ്ണു നീക്കി നോക്കിയപ്പോള്‍ അവിടെ കഫന്‍ തുണി പോലും പഴകാതെയും, വെള്ള നിറം മങ്ങാതെയും ഒരു ജനാസ പുതിയതു പോലെ കാണപ്പെട്ടു, ഖബറിനുള്ളില്‍ നിന്നും കസ്തൂരിയുടെ സുഗന്ധം വന്നു കൊണ്ടിരുന്നു, മുഖം ഖിബ്‌ ലക്കു നേരേ വക്കപ്പെട്ടിരുന്നു,

കഫന്‍ തുണി മുഖത്തു നിന്നും നീക്കം ചെയ്യപ്പെട്ടപ്പോള്‍ ഏകദേശം 65 വയസ്സ്‌ തോന്നിക്കുന്ന വെളുത്ത മുടികളോടു കൂടിയ ഒരു മഹാന്റെ അഴകൊഴുകുന്ന വദനം എല്ലാവരും കണ്ടു, ഈ അത്ഭുത സംഭവം കാണുവാനായി അനേകം ജനങ്ങള്‍ തിങ്ങിക്കൂടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വന്നിരുന്നു, അവര്‍ ആ ജനാസയുടെ വിരലുകള്‍ കണ്ട്‌ ആ വിരലുകളില്‍ രക്തമോട്ടമുള്ളതായും, ഈ ശരീരം മരണപ്പെട്ടവരുടേതു പോലെയല്ല" എന്നും പറഞ്ഞു, ആ മുഖം തിളങ്ങി പ്രകാശിച്ചു കൊണ്ടിരുന്നു, ആ നാട്ടിലുള്ള 70' വയസ്സിനു മുകളില്‍ പ്രായമുള്ളവരും തങ്ങളുടെ ജീവിത കാലത്തൊരിക്കലും ഈ മുഖമുള്ള ഒരാളെയും കണ്ടിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു, അങ്ങനെയാണെങ്കില്‍ അദ്ദേഹം അതിനും വളരെ മുന്‍പ്‌ ജീവിച്ചിരുന്നവരാകണം,


ജനാസാ വ്യാഴാഴ്ച്ച വെളിവായി വെള്ളിയാഴ്ച്ച മുഴുവനും പൊതു ദര്‍ശനത്തിനായി വക്കപ്പെട്ടിരുന്നു, "ഖബറടക്കം ചെയ്യപ്പെട്ട ഒരു മയ്യിത്തിനെ ഇങ്ങനെ വച്ചു കൊണ്ടിരിക്കുവന്‍ പാടില്ല" എന്ന ഉലമാക്കളുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച്ച തന്നെ വീണ്ടും അടക്കം ചെയ്യപ്പെട്ടു, ഇംഗ്ലീഷ്‌ പത്രങ്ങളുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു,(ജനാബ്‌ എസ്‌.കെ കുഞ്ഞ്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഈ വാര്‍ത്ത പത്രികകളില്‍ നല്‍കിയത്‌)

അല്ലാഹുവിന്റെ സ്നേഹിതരുടെ ഭൗതിക ശരീരവും മണ്ണില്‍ അതുപോലെ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും, അദ്ദേഹം എത്ര നിഷ്കളങ്കതയോടെ അമലുകള്‍ ചെയ്ത്‌ ജീവിച്ചിരിക്കും? എത്രത്തോളം അല്ലാഹുവിന്റെ പൊരുത്തം തേടി ജീവിച്ചിരിക്കും? ഫര്‍ളുകളെയും സുന്നത്തുകളെയും എത്ര സൂക്ഷ്മതയോടെ പിന്തുടര്‍ന്നിട്ടുണ്ടാകും? എന്തെല്ലാം ഇബാദാത്തുകള്‍ ചെയ്തിരിക്കും? അവരെ ലോകത്തിന്‌ അറിയുകയില്ല, എന്നാല്‍ തന്നെയും അവരുടെ മേന്മയെ അല്ലാഹു ത ആലാ ലോകത്തിന്‌ വെളിവാക്കി കാണിച്ചു കൊടുത്തു,

Saturday, January 27, 2007

ആകാശത്തു നിന്നും വന്ന സഹായം..

ആകാശത്തു നിന്നും വന്ന സഹായം..

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബംഗ്ലാദേശില്‍ നിന്നും ഒരു ജമാ അത്ത്‌ കരമാര്‍ഗ്ഗം തായ്‌ലന്റ്‌ വഴി മലേഷ്യയിലേക്ക്‌ പുറപ്പെട്ടു, യാത്രയില്‍ സുരക്ഷിതത്വം കണക്കാക്കി യാത്ര പുറപ്പെടും മുന്‍പ്‌ തന്നെ ജമാ അത്തിലെ മുഴുവന്‍ പേരുടെയും പണം പിനൂങ്ങിലുള്ള സിമേദാര്‍' ജനാബ്‌ ഫസല്‍ മുഹമ്മദ്‌ സാഹിബിന്റെ പേരില്‍ അയച്ചുകൊടുത്തിരുന്നു, വഴിച്ചിലവിനു വേണ്ടി മാത്രം കുറച്ചു പണവും കൈയിലെടുത്ത്‌ പുറപ്പെട്ട ആ ജമാ അത്ത്‌ മലേഷ്യയുടെ അതിര്‍ത്ഥിയില്‍ എത്തിച്ചേര്‍ന്നു,

അവിടെ പടങ്ങ്ജാര്‍' എന്ന സ്ഥലത്ത്‌ വച്ച്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ ജമാ അത്തിന്റെ കൈയില്‍ മിനിമം ബാലന്‍സ്‌ ഇല്ല കാരണത്താല്‍ മലേഷ്യയില്‍ പ്രവേശിക്കുവാനുള്ള വിസ നല്‍കാതെ തടഞ്ഞ്‌ വന്ന വഴി തിരിച്ചു പോകുവാന്‍ ആവശ്യപ്പെട്ടു, ഇത്‌ ആ ജമാ അത്തിന്‌ വലിയ പ്രയാസമുണ്ടാക്കി, അവരുടെ കൈയില്‍ മടങ്ങിപ്പോകുവാനുള്ള പണവും ഉണ്ടായിരുന്നില്ല, പണം തങ്ങള്‍ പിനൂങ്ങിലുള്ള ഫസല്‍ മുഹമ്മദ്‌ സാഹിബിന്റെ പേരില്‍ അയച്ചു കൊടുത്തതായി അറിയിച്ചിട്ടും അധികാരികള്‍ പിടിവാശിയോടെ വിസ തടഞ്ഞ്‌ വക്കുക തന്നെ ചെയ്തു,

ഇനി ഇവരോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല എന്ന് മനസിലാക്കിയ ജമാ അത്ത്‌ എല്ലാ ഭരണകൂടങ്ങളും ആരുടെ ആധിപത്യത്തിന്‍ കീഴിലാണോ? ആ അധിപതിയോട്‌ സഹായം തേടാന്‍ തീരുമാനിച്ചു, എല്ലാവരും സാവധാനം വുളൂ ചെയ്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ ദു:ആ ചെയ്യുവാന്‍ ആരംഭിച്ചു,

ആ സമയം മലേഷ്യയുടെ പ്രതിരോധ മന്ത്രി അതിര്‍ത്ഥിയില്‍ കമ്യൂണിസ്റ്റുകള്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെ നേരിടുവാനുള്ള പ്രതിരോധ നടപടികള്‍ നിരീക്ഷിക്കുവാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു കൊണ്ടിരുന്നു, പടങ്ങ്ജാര്‍ എത്തിയപ്പോള്‍ പെട്ടന്ന് ഹെലികോപ്റ്റര്‍ താഴെയിറക്കി, അവിടെ ഇറങ്ങുവാനുള്ള മുന്‍ തീരുമാനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല, അദ്ദേഹം കസ്റ്റംസ്‌ ഓഫീസ്‌ നിരീക്ഷിക്കുവാനായി വന്നു,

പരിശോധനയില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന അദ്ദേഹം ചിലര്‍ നമസ്കരിച്ച്‌ കരഞ്ഞ്‌ ദു:ആ ചെയ്തുകൊണ്ടിരിക്കുന്നതായി കണ്ട്‌ ഇവര്‍ ആരാണ്‌? എന്നന്വേഷിച്ചു, ഉദ്യോഗസ്ഥര്‍ ഈവര്‍ ബംഗ്ലാദേശില്‍ നിന്നും വന്നവരാണ്‌, ദീനിന്റെ പേരില്‍ വന്നവരാണ്‌ എന്ന് പറയുന്നു, എന്നാല്‍ ഇവരുടെ കൈയില്‍ മതിയായ തുകയില്ല, അതിനാല്‍ ഞങ്ങള്‍ തിരിച്ച്‌ പോകുവാന്‍ പറഞ്ഞു" എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു

"ദീനിന്റെ പേരില്‍ നമ്മുടെയടുത്ത്‌ വന്ന അല്ലാഹുവിന്റെ അഥിതികളെയാണോ നാം മടക്കിയയക്കുന്നത്‌? ഉടന്‍ തന്നെ അവര്‍ക്ക്‌ വിസ നല്‍കി ബഹുമാനപൂര്‍വ്വം സ്വീകരിക്കണം" എന്നുത്തരവിട്ടു; അവിടെ ദു:ആ പൂര്‍ത്തിയായിരുന്നില്ല...ഇവിടെ അല്ലാഹുവിന്റെ സഹായം എത്തിക്കഴിഞ്ഞു.

പശ്ചിമ ബംഗാളില്‍...

1966ല്‍ ബാംഗലൂരില്‍ നടന്ന ഇജ്‌ തിമായില്‍ നിന്നും മൗലാനാ അബ്ദുല്‍ സത്താര്‍ ഫിര്‍ദൗസി അവര്‍കളെ അമീറായി നിശ്ചയിച്ചു കൊണ്ട്‌ ഒരു ജമാ അത്ത്‌ പശ്ചിമ ബംഗാളില്‍ 24'ഫര്‍ഹാനാ ജില്ലയിലെ മഗ്രഹാദ്‌' എന്ന എന്ന പ്രദേശത്ത്‌ എത്തിച്ചേര്‍ന്നു, അവിടെ തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളായി മഴ പെയ്യാത്തതിനാല്‍ ക്ഷാമം ഏര്‍പ്പെട്ടിരുന്നു, കൃഷിയില്ലാത്തതിനാല്‍ ജനങ്ങള്‍ ഭക്ഷണത്തിനായി വളരെയധികം ബുദ്ധിമുട്ടി,

ജമാ അത്ത്‌ മീറുകാങ്ങ്‌ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഗഷ്‌ ത്‌ ചെയ്ത്‌ ഇഷാ നമസ്കാരത്തിന്‌ ശേഷം അമീര്‍ സാഹിബ്‌ ബയാന്‍ ചെയ്ത്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിനായി ആ നാട്ടുകാരെ തഷ്കീല്‍ ചെയ്തപ്പോള്‍ പേര്‌ കൊടുത്ത്‌ പുറപ്പെടുവാന്‍ ആരും തന്നെ തയ്യാറായില്ല...കാരണമന്വേഷിച്ചപ്പോള്‍ "മഴയില്ല..... ഞെരുക്കത്താല്‍ ഞങ്ങള്‍ തളര്‍ന്ന് പോകുന്നു, ഞങ്ങള്‍ക്ക്‌ എങ്ങനെ ജമാ അത്തില്‍ പുറപ്പെടാന്‍ സാധിക്കും?" എന്നവര്‍ ചോദിച്ചു,

ഉടനേ അമീര്‍ സാഹിബ്‌ "മഴയില്ലാത്തതാണ്‌ നിങ്ങള്‍ക്ക്‌ പുറപ്പെടുവാനുള്ള തടസ്സമെങ്കില്‍ നാളെത്തന്നെ ഞങ്ങളോടൊപ്പം 10'പേരെ തയ്യാറാക്കി അയക്കിന്‍, ജമാ അത്ത്‌ പുറപ്പെട്ട്‌ അടുത്ത സ്ഥലത്ത്‌ എത്തിയാല്‍ നാളെ ളുഹര്‍ നമസ്കാരത്തിന്‌ ശേഷം ഞാന്‍ മഴക്ക്‌ വേണ്ടി ദു:ആ ചെയ്യാം; അസറോടു കൂടി ഇന്‍ഷാ അല്ലാഹ്‌ മഴ പെയ്യും,; അങ്ങനെ മഴ പെയ്തില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വെട്ടി കൊന്നുകളയിന്‍" എന്ന് ഉയര്‍ന്നു പൊന്തിയ ഈമാനിന്റെ തള്ളിച്ചയോടെ അദ്ദേഹം പറഞ്ഞു,

അദ്ദേഹത്തിന്റെ അതിശക്തമായ ഈ വാക്കുകള്‍ കേട്ട്‌ അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നുപോയി, ഭയ ചകിതരായിത്തീര്‍ന്ന നാട്ടുകാര്‍ രാവിലെ തന്നെ പത്തുപേരെ തയ്യാറാക്കി കൊണ്ടുവന്നു; ജമാ അത്ത്‌ പുറപ്പെട്ട്‌ അടുത്ത സ്ഥലത്ത്‌ എത്തിയപ്പോള്‍ ളുഹര്‍ നമസ്കാരാനന്തരം അമീര്‍ സാഹിബ്‌ മഴക്ക്‌ വേണ്ടി വേദനയോടെ ദു:ആ ചെയ്തു;

അസറിന്റെ ജമാ അത്ത്‌ നമസ്കാരം നടന്നു കൊണ്ടിരിക്കുമ്പോള്‍ ശക്തമായി മഴ പെയ്യാന്‍ ആരംഭിച്ചു, എന്നാല്‍ ഗഷ്ഠ്തിന്റെ സമയം മഴ മാറിനിന്നു, വീണ്ടും രാത്രി മുഴുവന്‍ മഴ പെയ്തു കൊണ്ടിരുന്നു,

പിറ്റേന്ന് രാവിലെ ജമാ അത്ത്‌ അടുത്ത നാട്ടിലേക്ക്‌ പുറപെടുന്ന സമയം മഴ നിന്നു; അവിടെയെത്തി പള്ളിയിലേക്ക്‌ പ്രവേശിച്ചതും മഴ വീണ്ടും പെയ്യുവാന്‍ തുടങ്ങി, ജമാ അത്ത്‌ ഗഷ്ട്തുകള്‍ക്കായി പുറപ്പെടുമ്പോള്‍ മഴ നില്‍ക്കും; ജമാ അത്ത്‌ മടങ്ങി വന്നാലുടന്‍ മഴ പെയ്യാന്‍ ആരംഭിക്കും; ഇങ്ങനെ തുടര്‍ച്ചയായി മൂന്ന് ദിവസം മഴ പെയ്തു, ആ പ്രദേശം മുഴുവന്‍ വീണ്ടും ഫല ഫൂയിഷ്ഠമായി മാറി,

ഈ വാര്‍ത്ത ആ നാട്‌ മുഴുവന്‍ പരന്നു, ആ സമയം ദില്‍ബി' എന്ന സ്ഥലത്ത്‌ ഒരു ഇജ്തിമാ അ്‌ തീരുമാനികപ്പെട്ടിരുന്നു, മഴക്കു വേണ്ടി ദു:ആ ചെയ്ത മദ്രാസ്സി മൗലാനായെ കാണുവാനുള്ള ആവേശത്താല്‍ ജനങ്ങള്‍ സമ്മേളനത്തിന്‌ എത്തിച്ചേര്‍ന്നു; സമ്മേളനവും അല്‍ ഹംദുലില്ലാഹ്‌ നല്ല നിലയില്‍ നടന്നു,

യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്തു കാണിക്കല്‍ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട ഒരു സംഗതിയല്ല, എന്നിരുന്നാലും; ജനങ്ങളുടെ ദുരവസ്ഥയില്‍ മനം നൊന്ത അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹമായി മഴ പെയ്യണമെന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ വാക്കുകളെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ ആ ബുദ്ധിമുട്ടുകള്‍ക്കിടയിലും അല്ലാഹുവിന്റെ മാര്‍ഗ്ഗതില്‍ പുറപ്പെടുവാന്‍ തയ്യാറായ ആ ജനങ്ങളൂടെ ത്യാഗ സന്നദ്ധതയെ അവന്‍ സ്വീകരിച്ചിട്ടുണ്ടാകാം,

ഒരു ഹദീസില്‍ "ചില മനുഷ്യര്‍ ബാഹ്യമായ രൂപത്തില്‍ ചട്ടിത്തലയും, അഴുക്ക്‌ പിടിച്ചവരുമായി കാണപ്പെടും, ജനങ്ങള്‍ തങ്ങളുടെ വീട്ടുവാതിലുകളില്‍ നിന്നും അവരെ ആട്ടിയോടിക്കും; അവരെ അല്‍പ്പം പോലും വില മതിക്കുകയില്ല, എന്നാല്‍ ആ നല്ല മനുഷ്യര്‍ ഏതെങ്കിലും വിഷയത്തില്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്താല്‍ അല്ലാഹു അത്‌ നിറവേറ്റുക തന്നെ ചെയ്യുന്നതാണ്‌" എന്ന് വന്നിരിക്കുന്നു, ഇതിന്റെ അടിസ്ത്ഥാനത്തിലും അമീര്‍ സാഹൈബന്റെ ദു:ആ ഖബൂല്‍ ആയിരിക്കാം,

കൂടാതെ "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നവരുടെ ദു:ആ നിശ്ചയമായും ഖബൂല്‍ ആകുന്നതാണ്‌" എന്നും കിതാബുകളില്‍ വന്നിരിക്കുന്നു;



സഹാബാക്കളുടെ ചരിത്രം..

ഏകദേശം 68' വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബാഗ്ദാദ്‌ നഗരത്തില്‍ നിന്നും 15കി:മീ. അകലെയുള്ള സല്‍മാന്‍ പാര്‍ക്ക്‌' എന്ന സ്ഥലത്ത്‌ അത്ഭുതകരമായ ഒരു സംഭവം നടന്നു, ഇവിടെ ഹസ്രത്‌ സല്‍മാനുല്‍ ഫാരിസി, ഹസ്രത്‌ ഹുദൈഫാ (റ:അ) എന്നിവരെപ്പോലെ അനേകം സഹാബാക്കളുടെ ഖബര്‍ ഷെരീഫുകള്‍ സ്ഥിതി ചെയ്യുന്നു,
ഹസ്രത്‌ ഹുദൈഫാ (റ:അ)വിനോടൊപ്പം മറ്റൊരു സഹാബിയുടെയും ഖബര്‍ തജല്ലാ നദീ തീരത്തായിരുന്നു, നദിയിലെ വെള്ളം ഖബറുകള്‍ക്കുള്ളില്‍ പ്രവേശിക്കുവാന്‍ ആരംഭിച്ചു,

അക്കാലത്ത്‌ ഭരണം നടത്തിയിരുന്ന ഇറാഖീ തലവന്‍ സ്വപ്നത്തില്‍ ഈ രണ്ട്‌ സഹാബാക്കളെയും കണ്ടു, തങ്ങളുടെ ഖബറുകള്‍ക്കുള്ളില്‍ നദിയിലെ വെള്ളം കയറിക്കൊണ്ടിരിക്കുന്നതായി ഇരു സഹാബാക്കളും അറിയിച്ചു, എന്നാല്‍ അദ്ദേഹം ആ സ്വപ്നത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു, അടുത്ത ദിവസവും അതിനടുത്ത ദിവസവും ഈ സ്വപ്നം ആവര്‍ത്തിച്ചു,

നാലാം ദിവസം ആ നാട്ടിലെ മുഖ്യ ഖാളിയുടെ സ്വപ്നത്തില്‍ ഇരു സഹാബാക്കളും കടന്നുവരികയും ഈ വിഷയം അറിയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പരവശനായി ആ പാതിരാത്രിയില്‍ തന്നെ ഓടി സ്വപ്നത്തെ പറ്റിയുള്ള വിവരം രാജാവിനെ അറിയിച്ചു, അപ്പോളദേഹം "ഞാനും ഈ സ്വപ്നം മൂന്നു ദിവസമായി കാണുന്നു, വിഷയം അങ്ങനെയാണെങ്കില്‍ ആ പരിശുദ്ധമായ ശരീരങ്ങളെ അവിടെ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത്‌ നല്ല രീതിയില്‍ അടക്കം ചെയ്യുവാനുള്ള ഏര്‍പ്പാടുകള്‍ ഉടന്‍ ചെയ്യണം" എന്ന് ഉത്തരവിട്ടു;

ബഹുമാനപ്പെട്ട സഹാബാക്കളുടെ പരിശുദ്ധമായ ശരീരങ്ങള്‍ ഖബറില്‍ നിന്നും പുറത്തെടുത്ത്‌ മറ്റൊരു സ്ഥലത്ത്‌ അടക്കം ചെയ്യാന്‍ പോകുന്നതായ വാര്‍ത്ത കാട്ടു തീ പോലെ ലോകമെങ്ങും പരന്നു, ലോകമെങ്ങുനിന്നും ഈ അതിശയകരമായ കാഴ്ച്ച കാണുവാനുള്ള ഹൃദയത്തുടിപ്പോടെ ജനങ്ങള്‍ തിരക്കിട്ട്‌ ബാഗ്ദാദിലെത്തിച്ചേര്‍ന്നു.,

അത്‌ ഹജ്ജ്‌ മാസങ്ങളായിരുന്നു, ഹാജിമാരും ഹജ്ജ്‌ പൂര്‍ത്തിയാക്കി വേഗം ബാഗ്ദാദിലെത്തി ഈ അത്ഭുത കാഴ്ച്ച കാണുവാനുള്ള ആഗ്രഹത്തോടെ രാജാവിനെ സമീപിച്ചു, അവരുടെ ആവശ്യം സ്വീകരിക്കപ്പെട്ടു,

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആ ഇരു ഖബറുകളില്‍ നിന്നും മണ്ണു നീക്കുവാന്‍ ആരംഭിച്ചു, അന്ന് അറബ്‌ നാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി ഏകദശം 3 ലക്ഷത്തോളം പേര്‍ അവിടെ ഒരുമിച്ച്‌ കൂടിയിരുന്നു, മുസ്‌ ലിമീങ്ങള്‍ മാത്രമല്ല കൃസ്ത്യാനികളും ഇതര മതസ്ഥരും ധാരാളമായി വന്നുകൊണ്ടിരുന്നു,

ഖബറുകളിലെ മണ്ണു നീക്കി കഴിഞ്ഞപ്പോള്‍ ഇരു സഹാബാക്കളുടെയും ശരീരത്തില്‍ ഉതച്ചിരുന്ന കഫന്‍ തുണി അല്‍പ്പം പോലും പഴക്കമില്ലാതെയും, മണ്ണുപുരളാതെയും പുതിയതു പോലിരിക്കുന്നു, ഇത്‌ അവിടെ കൂടിയിരുന്ന ജനങ്ങളില്‍ ആശ്ചര്യമുണര്‍ത്തി,
അപ്പോള്‍ സഹാബാക്കളുടെ പ്രിയ വദനങ്ങള്‍ കാണണമെന്ന ആശ അവിടെ കൂടി നിന്ന മുഴുവന്‍ പേര്‍ക്കുമുണ്ടായി... ഉലമാക്കളോട്‌ അനുമതി തേടിയപ്പോള്‍ അവരും അനുമതി നല്‍കിയതോടെ ആ മുഖങ്ങളില്‍ നിന്നും തുണി നീക്കം ചെയ്യപ്പെട്ടു......

എന്ത്‌ അതിശയമാണ്‌? ഇരു സഹാബാക്കളുടെയും വദനങ്ങള്‍ പതിനേഴാം രാവിലെ പൂര്‍ണ്ണ ചന്ദ്രന്മാരെപ്പോലെ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്നു, ആ കണ്ണുകളില്‍ എഴുതപ്പെട്ട സുറുമ ഇന്നും അതുപോലെ തന്നെയുണ്ട്‌.

ഈ കാഴ്ച്ച കണ്ട ലക്ഷക്കണക്കായ ഇതര മതസ്ഥര്‍ അവിടെ വച്ചു തന്നെ കലിമ ചൊല്ലി മുസ്‌ ലിമീങ്ങളായി മാറി, അവരുടെ കൂട്ടത്തില്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കണ്ണു ഡോക്ടറും ഉണ്ടായിരുന്നു... അദ്ദേഹം സഹാബാക്കളുടെ കണ്ണുകള്‍ കണ്ട്‌ "ഇ കണ്ണുകള്‍ മരനപ്പെട്ടവരുടേതല്ല" എന്ന് പ്രസ്താവിച്ചു,

തുടര്‍ന്ന് ഇരു സഹാബാക്കളുടെയും പരിശുദ്ധ ശരീരങ്ങള്‍ ഉയര്‍ന്ന ബഹുമാനാദരവുകളോടും മര്യാദയോടും കൂടി സുരക്ഷിതമായ മറ്റൊരു സ്ഥലത്ത്‌ അടക്കം ചെയ്യപ്പെട്ടു,മൗലാനാ ഉമര്‍ പാലന്‍പൂരി (റ:അ) ജമാ അത്തുമായി ബാഗ്ദാദില്‍ എത്തിയ സമയം സിയാറത്തിനായി സല്‍മാന്‍ പാര്‍ക്കിലുമെത്തി, (മൗലാനാ 1972ല്‍ ഹസ്രത്ജീയോടൊപ്പം ബാഗ്ദാദിലെത്തിയപ്പോഴും സല്‍മാന്‍ പാര്‍ക്ക്‌ സിയാറത്ത്‌ ചെയ്തിരുന്നു,)

മൗലാനാ അവര്‍കള്‍ ആ ഖബറുകള്‍ തുറന്ന് വീണ്ടും ആരാണ്‌ സഹാബാക്കളെ അടക്കം ചെയ്തത്‌? എന്ന് ആ നാട്ടുകാരോട്‌ അന്വേഷിച്ചപ്പോള്‍ അവര്‍ വയസ്സായ ഒരു നല്ല മനുഷ്യനെ മൗലാനാ അവര്‍കള്‍ക്ക്‌ പരിചയപ്പെടുത്തി, ആ മഹാനായ മനുഷ്യനെ നേരില്‍ കണ്ട മൗലാനാ ചിലപ്പോഴെല്ലാം വിനയത്തോടെ "ഞാനും ഒരു തബഉ താബി ഈന്‍' ആണ്‌ എന്ന് പറയുമായിരുന്നു, എന്തെന്നാല്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യന്‍ താബിഈന്‍, താബിഈങ്ങളെ കാണാന്‍ കഴിഞ്ഞവര്‍ തബഉ താബിഈങ്ങള്‍ സഹാബാക്കളെ കണ്ട ആ നല്ല മനുഷ്യനെ കണ്ടതിനാലാണ്‌ മൗലാനാ അങ്ങനെ പറയുമായിരുന്നത്‌,

ഇവിടെ മനസ്സിലാക്കേണ്ടത്‌ 1400, വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ജനാസയായി ഈ ലോകത്ത്‌ അല്‍പ്പനേരത്തേക്ക്‌ വെളിപ്പെട്ട ആ സഹാബാക്കള്‍ ലക്ഷക്കണക്കായ മനുഷ്യര്‍ക്ക്‌ കലിമയെ എത്തിച്ചു കൊടുത്ത്‌ വീണ്ടും ഖബറിലേക്ക്‌ തന്നെ മടങ്ങി, ജീവനോടെയാണ്‌ ദുനിയാവിലേക്ക്‌ വന്നിരുന്നതെങ്കില്‍ ഒരുപക്ഷേ അവര്‍ ലോകം മുഴുവന്‍ ഹിദായത്ത്‌ കൊണ്ട്‌ നിറക്കുമായിരുന്നു,നാമും അവര്‍ ചൊല്ലിയ അതേ കലിമ സ്വീകരിച്ചവരാണ്‌! നാമും അവരെപ്പോലെ മുസ്‌ ലിമീങ്ങള്‍ എന്ന് അവകാശപ്പെടുന്നു, എത്രയോ വര്‍ഷങ്ങളായി ആഫിയത്തോടെ ഈ ലോകത്ത്‌ ജീവിക്കുന്നു? എന്നാല്‍ ഒരാളെയെങ്കിലും ഹിദായത്തിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ ഇതുവരെ നമുക്ക്‌ കഴിഞ്ഞിട്ടുണ്ടോ? അതു പോകട്ടെ, നമ്മുടെ കുടുംബത്തില്‍ നിന്നും ദീനിനെതിരായി ജീവിക്കുന്ന ഒരാളെയെങ്കിലും ദീനിലക്ക്‌ മടക്കി ക്കൊണ്ടുവരാന്‍ നമുക്ക്‌ കഴിഞ്ഞോ? അവര്‍ ജീവനില്ലാത്ത നിലയിലും എത്തി ലക്ഷങ്ങള്‍ക്ക്‌ ഹിദായത്തിന്റെ വഴികാട്ടികളായി മടങ്ങിപ്പോയി......

ഇതില്‍ നിന്നും നാം പഠിക്കേണ്ട മറ്റൊരു പാഠം ലോകത്ത്‌ ദീനിനെ ഹയാത്താക്കി മറ്റങ്ങിപ്പോയ അല്ലാഹുവിന്റെ സ്നേഹിതന്മാര്‍ ഖബറിലും ജീവിച്ചുകൊണ്ടിരിക്കുന്നു, അവരുടെ ശരീരങ്ങളെ അല്ലാഹു ത ആലാ മണ്ണിന്‌ ഹറാമാക്കിയിരിക്കുന്നു.....

കണ്ണില്ലാത്ത ലോകമേ! കാണുക, അല്ലാഹുവിന്റെ കൂട്ടുകാരുടെ ശരീരം മാത്രമല്ല അവരുടെ കഫന്‍ തുNi പോലും മണ്ണ്‍ തിന്നില്ല, ഇതുപോലെ അതിശയകരമായ ദ്ര്ഷ്ടാന്തങ്ങള്‍ പലവുരു ലോകത്ത്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌.

Friday, January 26, 2007

ബാഗ്ദാദില്‍.....

മൗലാന ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളുടെ ജമാ അത്ത്‌ മുംബൈയില്‍ നിന്നും ഇറാഖിലെ ബസറയിലേക്ക്‌ പുറപ്പെട്ടു, അവിടെ നിന്നും ബാഗ്ദാദ്‌ നഗരത്തില്‍ എത്തിയ അദ്ദേഹം എഴുതിയ വിശദമായ കത്തിന്റെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു...

"ഞങ്ങള്‍ ബാഗ്ദാദില്‍ ഇമാം അബൂ ഹനീഫ(റ:അ) അവര്‍കളെ അടക്കം ചെയ്തിരിക്കുന്ന പള്ളിയില്‍ എത്തിയപ്പോള്‍ ആ പള്ളിയുടെ ഇമാം 'ഷൈഖ്‌ അബ്ദുല്‍ ഖാദര്‍ (റ:അ)യെ സന്ദര്‍ശിച്ചു, അദ്ദേഹം വലിയ ഗുണഗണങ്ങള്‍ ഉള്ള മഹാനാണ്‌, ജ്ഞാനവും, തഖ്‌ വയും ,ബുദ്ധി കൂര്‍മ്മതയുള്ളവരുമായ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു, നാട്ടില്‍ ഉപരിപ്ലവ നാഗരികത നിറഞ്ഞു നില്‍ക്കുന്ന, സ്ത്രീകള്‍ പര്‍ദ്ദ ഉപേക്ഷിച്ച്‌ ചുറ്റി നടക്കുന്ന, മോശമായ സാഹചര്യങ്ങള്‍ക്കു നടുവില്‍ ജനങ്ങള്‍ക്കിടയില്‍ ദീന്‍ നിലനിര്‍ത്തുവാനുള്ള ഏകാംഗ പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണദ്ദേഹം, അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഷൈഖുമാണ്‌,.

ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വന്നവരാണ്‌ എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു " കുറേ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അഹ്‌ ലുല്‍ കഷ്ഫായ ഒരു മഹാന്‍ എന്നോട്‌ ഇന്ത്യയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടിരുന്നു, ഹിന്ദുസ്ഥാന്‍ വലിയ ഒരു നാടാണല്ലോ? ഞാന്‍ എവിടെയാണ്‌ പോകേണ്ടത്‌ എന്ന് ചോദിച്ച ഉടന്‍ അദ്ദേഹം ദില്ലിയിലേക്ക്‌ പോകണം എന്നാവശ്യപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിന്‌ ഇന്ത്യയെക്കുറിച്ച്‌ ഒന്നും തന്നെ അറിയുമായിരുന്നില്ല, വളരെ അത്യാവശ്യമായും, സമാധാനമില്ലാത്തതുപോലെ നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയിലേക്ക്‌ പോകണം എന്നദ്ദേഹം എന്നോടാവശ്യപ്പെട്ടു, അല്ലാഹു ത ആലാ ആ നല്ല ദിവസം കൊണ്ടുവരട്ടെ!".

തുടര്‍ന്ന് ദീനിന്റെ പരിശ്രമം എങ്ങനെ നല്ല നിലയില്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ അദ്ദേഹത്തോട്‌ വിശദമായി എടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ആശ്ചര്യത്തോടെ "എനിക്കു ദില്ലിയെ പറ്റിയുള്ള കാര്യം മനസിലായി, അവിടെത്തന്നെയാവും ദീനിന്റെ ചിന്തയുള്ള മഹാന്മാര്‍ ഇന്ന് ജീവിച്ചിരിക്കുന്നത്‌" എന്ന് അതിശയത്തോടെ പറഞ്ഞു.


ഷാം ജമാ അത്ത്‌......

മൗലാനാ ഈസ്സാ മുഹമ്മദ്‌ പാലന്‍പൂരി(റ:അ) അറബ്‌ നാടുകളില്‍ കഠിനമായി പരിശ്രമിച്ച മഹാനാണ്‌, അദ്ദേഹമാണ്‌ മൗലാനാ ഉമര്‍ പാലന്‍പൂരി(റ:അ) അവര്‍കളെ ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെടുത്തിയത്‌ എന്ന് പറയപ്പെടുന്നു, അദ്ദേഹം ഷാമില്‍ (ഫലസ്തീന്‍) പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ സാഹിബ്‌(റ:അ) അവര്‍കള്‍ക്കെഴുതിയ ഒരു കത്തിന്റെ ചുരുക്കം താഴെ പറയുന്നു:

"അല്ലാഹുവിന്റെ ക്രിപയാലും, അങ്ങയുടെ ദു:ആ ബര്‍ക്കത്തിനാലും, ഇവിടെ നല്ല വേഗതയില്‍ ദീനിന്റെ പരിശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, അറബികള്‍ ഈ പരിശ്രമം കണ്ട്‌ ഉയര്‍ന്ന അവേശഭരിതരായി മാറുന്നു, ഈ നാട്ടിലെ ഉലമാക്കളെ ഖുസൂസി മുലാഖാത്തില്‍ പോയി കാണുമ്പോള്‍ അവര്‍ അതിരില്ലാത്ത അതിശയം കൂറുന്നു, തുടര്‍ന്ന് ദീനിന്റെ പരിശ്രമത്തിന്റെ രീതികളെ എടുത്തു പറയുമ്പോള്‍ വേദനയോടെ സ്വയം, "തങ്ങള്‍ സത്യമായും ദീനിനെ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്‌" എന്ന് പറഞ്ഞുകൊണ്ട്‌ കുഗ്രാമങ്ങളിലേക്ക്‌ പോലും കൂട്ടത്തോടെ പുറപ്പെടാന്‍ തയ്യാറാകുന്നു, ഷാമില്‍ അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതിനാല്‍ രാത്രിയില്‍ കര്‍ഫിയൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്നിരുന്നാലും ഞങ്ങളുടെ ജമാ അത്ത്‌ ഇഷാ നമസ്കാരത്തിനു ശേഷവും പരിശ്രമിക്കുന്നു, അല്ലാഹു ത ആലാ അതു കാരണമായി എല്ലാ തടസ്സങ്ങളെയും നീക്കി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു,.

ചില സമയങ്ങളില്‍ ഇഷാ നമസ്കാരത്തിനു ശേഷം ഞങ്ങള്‍ തെരുവുകളിലേക്ക്‌ ചെല്ലുമ്പോള്‍ 'നിങ്ങളാരാണ്‌' എന്നു ചോദിച്ചു കൊണ്ട്‌ പോലീസുകാര്‍ ഓടിവരും, എന്നാല്‍ ഞങ്ങള്‍ അസ്സലാമു അലൈക്കും എന്നു പറയുമ്പോല്‍ തന്നെ 'അല്ലാഹു നിങ്ങള്‍ക്ക്‌ നന്മ ചെയ്യട്ടെ എന്നു പറഞ്ഞു കൊണ്ട്‌ അവര്‍ മടങ്ങിപ്പോകും'..

അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ നടക്കുന്നതു കാരണമായി സ്കൂളുകള്‍ കോളേജുകള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പരിശ്രമിച്ച്‌ അവരെ ഒരുമിച്ച്‌ കൂട്ടി, മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു, ഞങ്ങളുടെ വാക്കുകളില്‍ നിന്നും ഒരു പുത്തനുണര്‍വ്‌ സ്വീകരിച്ച ആ വിദ്യാര്‍ത്ഥികള്‍ ഞങ്ങളോടൊപ്പം പുറപ്പെട്ട്‌ ഗ്രാമങ്ങളില്‍ പരിശ്രമിച്ചു, ഞങ്ങളില്‍ നിന്നും പരിശ്രാത്തിന്റെ രീതികളും, ചിട്ടകളും ചോദിച്ച്‌ പഠിക്കുകയും, അവ എഴുതിയെടുക്കുകയും ചെയ്തു, ഞങ്ങള്‍ ത അ്‌ ലീം അവരെ ക്കൊണ്ടുതന്നെ ചെയ്യിച്ചു, മൂന്നു-നാലു സ്ഥ;ലങ്ങളില്‍ അവര്‍ തന്നെ ആറു സിഫാത്തുകള്‍, ബയാന്‍, അഹാരാദി കാര്യങ്ങളുടെ ഉസൂലുകള്‍ പറയുന്ന നിലയിലേക്ക്‌ മുന്നേറി, ഞങ്ങളെത്തന്നെയും അവര്‍ വലിയ രീതിയില്‍ തഷ്കീല്‍ ചെയ്യാന്‍ ആരംഭിച്ചു..

അറബ്‌ മക്കള്‍ ഞങ്ങളോട്‌ ദു:ആ ചെയ്യുവാന്‍ ആവശ്യപ്പെടുന്നു, "തങ്ങള്‍ ദീനിന്റെ പരിശ്രമത്തെ വിട്ടുകളഞ്ഞതു കാരണമായി ഭാഗ്യം കെട്ടവരായി പോയിരിക്കുന്നു!" എന്നു പറയുന്നു... ഞങ്ങളുടെ ജമാ അത്ത്‌ ഇവിടെയെത്തി കുറച്ചു കാലത്തിനുള്ളില്‍ തന്നെ വളരെയധികം ചെറുപ്പക്കാരുടെ ജീവിതത്തില്‍ സുന്നത്തായ നടപടിക്രമങ്ങള്‍ ഹയാത്തായി, സുന്നത്തായ താടി, സുന്നത്തായ വേഷങ്ങള്‍..........

ഹലബ്‌ നഗരത്തിലെ മുഖ്യ ഖാളിയെ ഖുസൂസി മുലാഖാത്തില്‍ സന്ദര്‍ശിച്ചു, ഹലബ്‌ നഗരത്തിലാണ്‌ ഹസ്രത്‌ സക്കരിയാ(അ)യുടെ ഖബര്‍ ഷെരീഫ്‌ സ്ഥിതി ചെയ്യുന്നത്‌, അദ്ദേഹത്തോട്‌ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെപ്പറ്റിയും, ചുറ്റുമുള്ള ഗ്രാമങ്ങളിലെ അവസ്ഥകളെപ്പറ്റിയും എടുത്തു പറഞ്ഞു, ഒരു ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ കട്‌അന്നു ചെല്ലുമ്പോള്‍ ആ ഗ്രാമവസികളായ പുരുഷന്മാരും സ്ത്രീകളും ഒന്നു ചേര്‍ന്ന് ആടിപ്പടിക്കൊണ്ടിരുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട്‌ അതിശയപ്പെട്ടു!

അടുത്ത ദിവസം വലിയ ഖാളീ സാഹിബു തന്നെ ഞങ്ങളെ തേടി ഞങ്ങള്‍ തങ്ങിയിരുന്ന പള്ളിയിലെത്തി, മറ്റൊരു പള്ളിയില്‍ ബയാന്‍ പൂര്‍ത്തിയാകുന്നതു വരെയും അദ്ദേഹം ഇരുന്നു, ബയാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഏതാനും വാക്കുകള്‍ പറഞ്ഞ്‌ ജനങ്ങളോട്‌ പേരു കൊടുക്കിന്‍ എന്നു പറഞ്ഞ്‌ തഷ്കീല്‍ ചെയ്തു,.

ഹലബ്‌ നഗരത്തില്‍ നിന്നും പുറപ്പെടും മുന്‍പ്‌ അദ്ദേഹത്തെ കണ്ട്‌ യാത്ര പറയണമെന്നും, ദു:ആ ചെയ്യിക്കണമെന്നുമുള്ള ഉദ്ദേശത്തില്‍ ഞങ്ങള്‍ കോടതിയില്‍ പോയിരുന്നു, അദ്ദേഹത്തോട്‌ ദു:ആ ചെയ്യണമെന്നഭ്യര്‍ത്ഥിച്ചപ്പോള്‍ " ഞാന്‍ അതിന്‌ യോഗ്യതയുള്ളവനല്ല നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വന്നിരിക്കുന്നു, നിങ്ങള്‍ ദു:ആ ചെയ്യിന്‍ ഞാന്‍ ആമീന്‍ പറയാം .." എന്നു പറഞ്ഞ്‌ ഞങ്ങളെക്കൊണ്ടു തന്നെ ദു:ആ ചെയ്യിച്ചു, കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ചു കൂട്ടി ഇവരെ മുസാഫഹാ ചെയ്യിന്‍, ഇവരുടെ മുഖങ്ങളെയും, വസ്ത്രങ്ങളെയും നോക്കിന്‍.. ഈ അജമി മക്കള്‍ നബി(സ:അ) തങ്ങളുടെ സുന്നത്തുകളെ എത്രത്തോളം ഉയര്‍ന്ന നിലയില്‍ പിന്‍പറ്റിയിരിക്കുന്നു.. എന്ന് മനസ്സിലാക്കിന്‍" എന്നുപറഞ്ഞു കൊണ്ട്‌ ഞങ്ങളെ മുസാഫഹാ ചെയ്ത്‌ ഞങ്ങളുടെ നെറ്റികളില്‍ മുത്തമര്‍പ്പിച്ചു.... അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര-ധാരയായി ഒഴുകിക്കൊണ്ടിരുന്നു............

ഇതു പോലെ ഹമായില്‍ ഒരു വലിയ മഹാനെ സന്ദര്‍ശിച്ചു, അദ്ദേഹത്തിന്‌ 100 വയസ്സുണ്ട്‌ എന്ന് പറയപ്പെട്ടു, ഈ മഹത്തായ പരിശ്രമം ഇന്ത്യയില്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ പറ്റി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വളരെയധികം ആശ്ചര്യത്തോടെ "ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു, ഹമായില്‍ ഹാജി മുഹമ്മദ്‌ റവ്വാസ്‌ സാഹിബ്‌ വളരെയധികം നുസ്രത്ത്‌ ചെയ്തിരുന്നു..

ഇദ്ദേഹം മൗലാനാ യൂസുഫ്‌ സാഹിബ്‌ (റ:അ)അവര്‍കളുടെ കാലത്ത്‌ പരിശ്രമത്തില്‍ സജീവമായി, പലതവണ ഇന്ത്യയില്‍ വന്നു, അദ്ദേഹതിന്റെയടുക്കല്‍ എത്തുന്ന ജമാ അത്തുകള്‍ക്ക്‌ വളരെയധികം സേവനങ്ങള്‍ ചെയ്യുമായിരുന്നു, സ്വന്തമായി ഭക്ഷണം പാകം ചെയ്ത്‌ ജമാ അത്തുകളെ കഴിപ്പിച്ചിരുന്നു, ജമാ അത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങി അലക്കിക്കൊടുക്കും, ഗഷ്ഠ്തുകളീല്‍ കൂട്ടിക്കൊണ്ടുപോകും, അദ്ദേഹം സ്വയം "ഞാന്‍ ഒരു മേവാത്തി" എന്നുപറഞ്ഞ്‌ പരിചയപ്പെടുത്തുമായിരുന്നു,

ഹമായിലെ ഒരു അറബി നേതാവ്‌ രാത്രി നബി(സ:അ) തങ്ങളെ സ്വപ്നം കാണുകയും, തങ്ങള്‍ അദ്ദേഹത്തോട്‌ "ഈ ഹിന്ദുസ്ഥനികള്‍ എന്റെ പരിശ്രമത്തെ ഏറ്റെടുത്തിരിക്കുന്നു, നിങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിശ്രമിക്കിന്‍.." എന്ന് കല്‍പ്പിക്കുകയും ചെയ്തു, ഈ സ്വപ്നത്തെക്കുറിച്ചുള്ള പ്രസ്താവനയുണ്ടായ ഉടനേ ആ നഗര വാസികള്‍ മുഴുവനും പൂര്‍ണ്ണ മനസ്സോടെ ദീനിന്റെ പരിശ്രമത്തില്‍ ഇടപെടുവാന്‍ ആരംഭിച്ചു,

ജമാ അത്ത്‌ ഹമായില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അനുദിനം അനേകായിരം സ്വലാത്തുകള്‍ ഓതിക്കൊണ്ടിരുന്ന ഒരു സ്ത്രീരത്നം ജമാ അത്തിന്‌ ആഥിത്യമരുളുവാനായി ക്ഷണിച്ചു, ജമാ അത്ത്‌ അവരുടെ ക്ഷണത്തെ പറ്റി ഹാജി റവ്വാസ്‌ സാഹിബിനോട്‌ അലോചിച്ചു, അദ്ദേഹം ആ സ്ത്രീരത്നതിന്റെ വിരുന്ന് നിര്‍ബന്ധമായും സ്വീകരിക്കണം, എന്തെന്നാല്‍ അവര്‍ ഹസ്രത്‌ ഷൈഖ്‌ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ:അ) യുടെ പരമ്പരയില്‍ ഉദിച്ചവരും ഉയര്‍ന്ന സിഫാത്തുകള്‍ ഉള്ളവരുമാണ്‌ എന്നറിയിച്ചു,

(1972ല്‍ ഞങ്ങളുടെ (ഗ്രന്ഥകര്‍ത്താവിന്റെ) ജമാ അത്ത്‌ ഹമായില്‍ എത്തിയ സമയം ഈ കുടുംബത്തില്‍പ്പെട്ട വയസ്സായ ഒരു മഹാന്റെയടുത്തേക്ക്‌ ഷൈഖ്‌ റവ്വാസ്‌ സാഹിബ്‌ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിച്ചിരുന്നു, ഉര്‍ദു ഭാഷയും അറിയാമായിരുന്ന അദ്ദേഹം ഞാന്‍ മദ്രാസ്സില്‍ നിന്നുമാണ്‌ എന്നറിയിച്ചപ്പോള്‍ പുതുക്കല്ലൂരി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ വഹ്വാബ്‌ സാഹിബ്‌ സുഖമായിരിക്കുന്നോ എന്നന്വേഷിച്ചു)

ജമാ അത്ത്‌ ആഥിത്യം സ്വീകരിച്ച്‌ ചെന്ന സമയം ആ സ്ത്രീരത്നം ഒരു മറവിലിരുന്ന് നിങ്ങളില്‍ അറബി സംസാരിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? എന്നന്വേഷിച്ചു, മൗലാന ഉമര്‍ പാലന്‍പൂരി അവര്‍കള്‍ക്കറിയാം എന്നു പറഞ്ഞപ്പോള്‍ ആ മഹതീരത്നം "നിങ്ങളില്‍ ആരെയും എനിക്ക്‌ പരിചയമില്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ്‌ ഞാന്‍ നിങ്ങളെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്‌ എന്ന് നിങ്ങള്‍ക്കറിയാമോ?... സത്യം എന്തെന്നാല്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.. ആകാശത്തില്‍ നിന്നും ഒരു കിരീടം ഇറങ്ങി വന്ന് അത്‌ ഒരു ഇന്ത്യക്കാരന്റെ തലയില്‍ അണിയിക്കപ്പെട്ടു, അദ്ദേഹം നിങ്ങളുടെ കൂടെയുണ്ടോ എന്നറിയാനാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിച്ചത്‌.. എന്നാലിപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂടെയില്ല, അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങളെല്ലാം എനിക്കറിയാം" എന്നു പറഞ്ഞു, അവര്‍ സൂചിപ്പിച്ചതെല്ലാം മൗലാനാ യൂസുഫ്‌ (റ:അ) അവര്‍കളെക്കുറിച്ചായിരുന്നു,

ഹമായില്‍ നല്ല നിലയില്‍ ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നു, വാരാന്ത്യ ഇജ്തിമായില്‍ ആയിരക്കണക്കായ ജനങ്ങള്‍ അവിടെ അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയില്‍ ഒരുമിച്ചു കൂടുന്നു, ഈ പള്ളി ആദ്യം ബനീ ഇസ്രായീലിയരുടെ നമസ്കാര സ്ഥലമായിരുന്നു, അവരിലെ സൂഫിയായിരുന്ന ഒരാള്‍ ഇബാദത്ത്‌ ചെയ്തിരുന്ന പ്രത്യേകമായ രണ്ട്‌ ഉയര്‍ന്ന ഖുബ്ബകള്‍ ഇന്നും ആ പള്ളിയുടെ മുറ്റത്ത്‌ സ്ഥിതി ചെയ്യുന്നു, യഹൂദികള്‍ക്ക്‌ ശേഷം ഈ പള്ളി ക്രൈസ്തവരുടെ മാതാവിന്റെ ചര്‍ച്ചായി മാറി, പിന്നീട്‌ മുസ്‌ ലിമീങ്ങളുടെ ഭരണകാലത്ത്‌ ഇത്‌ വീണ്ടും പള്ളിയാക്കി മാറ്റപ്പെട്ടു,

ഹസ്രത്‌ ഖാലിദ്‌ ഇബ്നു വലീദ്‌(റ:അ) ഷാം കീഴടക്കിയപ്പോള്‍ ഹമാ നഗരവും അതില്‍ ഉള്‍പ്പെട്ടിരുന്നു, അദ്ദേഹം ഈ കെട്ടിടത്തിലേക്ക്‌ കടക്കുമ്പോള്‍ വലിയ ജനാലയുടെ തടിച്ച ഉരുക്കു കമ്പികളില്‍ തന്റെ വാളുകൊണ്ട്‌ വെട്ടിയ അടയാളം ഇന്നും അവിടെ നിലനില്‍ക്കുന്നു, ആ തടിച്ച കമ്പികളും അദ്ദേഹത്തിന്റെ വെട്ടേറ്റ്‌ പിളര്‍ന്നു പോയി, നബി(സ:അ) തങ്ങള്‍ ഖാലിദ്‌ ഇബ്നു വലീദ്‌ (റ:അ) അവര്‍കളെ അല്ലാഹുവിന്റെ വാള്‍ എന്ന് സ്ഥാനപ്പേര്‌ നല്‍കി വിളിച്ചതിന്റെ ഒരു അടയാളം ഞങ്ങള്‍ അവിടെ നേരില്‍ കണ്ടു.

നമ്രൂദിന്റെ തീക്കുണ്ഡാരം...


ഹസ്രത്‌ ഇബ്രാഹീം ഖലീലുല്ലാഹ്‌ (അ) യെ വധിക്കുവാനായി നം റൂദ്‌ തീക്കുണ്ഡാരമൊരുക്കിയ സ്ഥലത്ത്‌ ഇപ്പോള്‍ വിവിധ തരം മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകമാണ്‌, ആ സ്ഥലം എപ്പോഴും നല്ല ക്ലിര്‍മ്മയുള്ളതായി നിലനില്‍ക്കുന്നു... അല്ലാഹു ത ആലാ ആ തീയോട്‌ "ഇബ്രാഹീം(അ)ന്റെ മേല്‍ നീ തണുത്ത്‌ കുളിര്‍മ്മയുള്ളതാകണം എന്നുത്തരവിട്ടു, അതിനാല്‍ ആ സ്ഥലം ഇന്നും അതുപോലെ കുളിര്‍മ്മയായിരിക്കുന്നു" എന്ന് അവിടെയെത്തിയ ഈസാ മുഹമ്മദ്‌ പാലന്‍പൂരി(റഹ്‌:അ) അവര്‍കള്‍ പറയുകയുണ്ടായി.


ഗൈബിയായ ഒരു സഹായം..

1968ല്‍ ബറോഡയില്‍ ഒരു അഖില ലോക സമ്മേളനം നടന്നു, ആ സമ്മേളനത്തിനു മുന്‍പായി 8 പേര്‍ ഉള്‍ക്കൊണ്ട ഒരു ജമാ അത്ത്‌ പ്രാഥമിക പരിശ്രമങ്ങള്‍ക്കായി ലിബിയയിലേക്ക്‌ പുറപ്പെട്ടു, ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടത്‌ സിലോണില്‍ നിന്നും വന്ന് ദേവ്ബന്ധ്‌ ദാറുല്‍ ഉലൂമില്‍ പഠിച്ച ഒരു പണ്ഡിതനായിരുന്നു, അദ്ദേഹം തന്റെ ജമാ അത്തിന്റെ കാര്‍ഗുസാരി വിവരിക്കുന്നു..

"ഞങ്ങളോടൊപ്പം ലിബിയക്കാരായ അറബികള്‍ ആറുപേര്‍ കൂടി ചേര്‍ന്നു, ഒരു ദിവസം ഞങ്ങള്‍ 14 പേരും ഒരു ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍... ജമാ അത്ത്‌ എവിടെയായാലും അല്‍പ്പം പോലും സമയം പാഴാക്കാതെ ആഖിറവുമായി ബന്ധപ്പെട്ട അമലുകളില്‍ മുഴുകിക്കൊണ്ടിരിക്കും, ബസ്സിലും ഞങ്ങള്‍ ത അ്‌ ലീം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മലമുകളിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് താഴേക്ക്‌ മറിഞ്ഞു, യാത്രക്കാരില്‍ ചിലര്‍ അവിടെത്തന്നെ മരണമടഞ്ഞു..(ഇന്നാ ലില്ലാഹി..) എന്നാല്‍ ഞങ്ങള്‍ ഇതൊന്നുമറിയാതെ ത അ്‌ ലീമില്‍ തന്നെ ലയിച്ചിരിക്കുകയായിരുന്നു, പരിസരത്തുണ്ടായിരുനവര്‍ ഓടി വന്ന് പുറത്തു തട്ടി എന്താ സംഭവിച്ചിരിക്കുന്നത്‌? എന്ന് നോക്ക്‌ എന്ന് പരഞ്ഞപ്പോഴാണ്‌ കാര്യം ഞങ്ങളറിയുന്നത്‌, അതുവരെയും ബസ്സ്‌ ഓടിക്കൊണ്ടിരിക്കുകയാണ്‌ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍"

"ഈ ആശ്ചര്യകരമായ സംഭവമറിഞ്ഞ ലിബിയയുടെ രാജാവ്‌ ഞങ്ങളുടെ ജമാ അത്തിനെ തങ്ങളുടെ പ്രത്യേക അഥിതികളായി ഉപചരിച്ചു, 'എവിടെ അല്ലാഹുവിന്റെ ദിഖ്‌ ര്‍, ധ്യാനം, ത അ്‌ ലീം തുടങ്ങിയവയെല്ലാം നടന്നു കൊണ്ടിരിക്കുമോ അവിടെ റഹ്മത്തിന്റെ മലക്കുകള്‍ തിങ്ങിക്കൂടും, വിപത്തുകള്‍ അവരെ ബാധിക്കുകയില്ല എന്ന് ഹസ്രത്‌ ഷൈഖ്‌ അവര്‍കള്‍ ദിഖ്‌ റിന്റെ മഹത്വങ്ങളില്‍ എഴുതിയിരിക്കുന്നു, ഈ സംഭവം അതിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണം മാത്രം...

നമസ്കാരത്തിന്റെ ശക്തി......

ഇന്ത്യ വിഭജിക്കപ്പെട്ട സമയം മേവാത്ത്‌ പ്രദേശത്തെ മുസ്‌ ലിമീങ്ങള്‍ക്ക്‌ അതി ഭയങ്കരമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു, പലരും നാടുവിട്ടുപോയി, ബാക്കിയുള്ളവര്‍ക്ക്‌ കടുത്ത പീഢനങ്ങളും, ഉപദ്രവവും ഏല്‍ക്കേണ്ടി വന്നു, എടുത്തു പറയേണ്ട ഒന്ന്' പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ താമസിച്ചിരുന്ന ലക്ഷക്കണക്കിന്‌ മേവാത്തികള്‍ ബലാല്‍ക്കാരമായി മുര്‍ ത്തദ്ദ്‌ ആക്കപ്പെട്ടു, സ്വാമി ഷിര്‍ദ്ദാനന്ദ എന്ന ഒരു തെമ്മാടി ആയിരക്കണക്കായ കലാപകാരികളെ ഒരുമിച്ച്‌ കൂട്ടി വലിയ ആയുധ സന്നാഹങ്ങളോടെ മേവാത്ത്‌ ഗ്രാമങ്ങളെ ആക്രമിച്ച്‌ മേവാത്തികളെ പല പീഢനങ്ങള്‍ക്കും വിധേയരാക്കി മുര്‍ ത്തദ്ദുകളാക്കി മാറ്റിക്കൊണ്ടിരുന്നു, എതിര്‍ത്തവരെയെല്ലാം വെട്ടി കൊലപ്പെടുത്തി... ഇങ്ങനെ പഴയ പരഖ്‌ പൂര്‍ സംസ്ഥാനത്ത്‌ അനേക ലക്ഷം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളാക്കപ്പെട്ടു.

ഗ്രാമവാസികളില്‍ മൗലാനാ ഇല്ല്യാസ്‌ (റ:അ) അവര്‍കളുടെ പരിശ്രമ ഫലമായി ദീനിന്റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട്‌ വളരെയധികം ത്യാഗങ്ങള്‍ ചെയ്തവരുമുണ്ടായിരുന്നു, ആരെല്ലാം ത്യാഗത്തോടെ ദീനിന്റെ പരിശ്രമതില്‍ ഏര്‍പ്പെട്ടിരുന്നോ അവരെല്ലാം ഒന്നുകില്‍ ഷുഹദാക്കളായി മാറി, അല്ലെങ്കില്‍ നാടുവിട്ടു പോയി..

നബി(സ:അ) യുടെ വിട വാങ്ങലിനു ശേഷം ഒരു കള്ളനായ മുസൈലമയുടെ അപവാദങ്ങളില്‍പ്പെട്ട്‌ വഞ്ചിതരായി അനേകായിരം മുസ്‌ ലിമീങ്ങള്‍ മുര്‍ ത്തദ്ദുകളായി മാറി, ഇതിന്റെ കാരണമായി ഉലമാക്കള്‍ പറയുന്നത്‌ "ആരെല്ലാം.. ദീനിനു വേണ്ടി ത്യാഗങ്ങള്‍ അനുഭവിക്കാതെ മക്കാ വിജയത്തിനു ശേഷം എളുപ്പമായ നിലയില്‍ ഇസ്‌ ലാമിലേക്ക്‌ കടന്നു വന്നോ അവര്‍ മാത്രമാണ്‌ പരീക്ഷണമെന്ന നിലയില്‍ ഒരു സാഹചര്യമുണ്ടായതും ഈമാന്‍ ഉപേക്ഷിച്ചു കളഞ്ഞത്‌, എന്നാല്‍ ആരെല്ലാം കടുത്ത ത്യാഗങ്ങളിലൂടെ ഇസ്‌ ലാം സ്വീകരിച്ചോ അവരാരും എത്രത്തോളം കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഈമാന്‍ മുറുകെപ്പിടിച്ച്‌ ഈമാനിനു വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പണം ചെയ്തു, ഇതു പോലെ ആര്‌ ഈമാനിന്റെ മേലുള്ള പരിശ്രമത്തെ വിട്ടുകളയുമോ ഈ ലോകത്ത്‌ ചെറിയ പരീക്ഷണങ്ങള്‍ ഉണ്ടായാല്‍ കൂടി ഈമാന്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായിരിക്കും."

മേവാത്തിലെ ഒരു ഗ്രാമീണ മസ്ജിദിലെ ബഹു: ഇമാമും ഷുഹദാക്കളില്‍ ഒരാളായി മാറി, ഷിര്‍ദാനന്ദ എന്ന കൊടിയവന്‍ തന്റെ അനുയായികളോടൊപ്പം, അദ്ദേഹത്തെ പള്ളിയുടെ മിഹ്‌ റാബില്‍ കെട്ടിയിട്ട്‌ ഗ്രാമവാസികളായ മുസ്‌ ലിമീങ്ങളെയെല്ലാം പള്ളിയിലേക്ക്‌ പിടിച്ചുകൊണ്ട്‌ വന്നു, അവരുടെയെല്ലാം മുന്നില്‍ വച്ച്‌ മഹാനായ ആ ഇമാം സാഹിബിനോട്‌ ദീനുല്‍ ഇസ്‌ ലാമിനെ ഉപേക്ഷിക്കുവാനവന്‍ അവന്‍' കല്‍പ്പിച്ചു, അവനോടൊപ്പമുണ്ടായിരുന്ന കലാപകാരികള്‍ ആയുധങ്ങളുമായി അദ്ദേഹത്തെ വളഞ്ഞ്‌ നിന്നു, അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും അല്‍പ്പാല്‍പ്പമായി മാംസം ചീന്തിയെടുക്കുവാന്‍ തുടങ്ങി, അദ്ദേഹത്തെ അതിക്രൂരമായി ചിത്രവധം ചെയ്യുന്നതു കണ്ട ഗ്രാമവാസികള്‍ തങ്ങള്‍ ഈമാനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിട്ടു..... "മഹാനായ ആ ഇമാമവര്‍കള്‍ അവിടെത്തന്നെ ഷഹീദാക്കപ്പെട്ടു",

ജനങ്ങള്‍ ദീനിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌ എന്നലമുറയിടുന്നതു കണ്ട ഷിര്‍ദാനന്ദ' "നിങ്ങള്‍ ഈമാന്‍ വിട്ടുകളഞ്ഞു എന്നതിന്‌ എന്താണ്‌ തെളിവ്‌? നിങ്ങള്‍ പന്നിയിറച്ചി കഴിക്കണം അപ്പോള്‍ മാത്രമേ നാം' വിസ്വസിക്കുകയുള്ളൂ...." എന്നുപറഞ്ഞ്‌ തയാറാക്കി കൊണ്ടുവന്നിരുന്ന പന്നിയിറച്ചി എല്ലാവരുടെ മുന്നിലും വിളമ്പി, എതിര്‍ത്തവരെ അവിടെത്തന്നെ വെട്ടി വീഴ്ത്തി,

ഈ വാര്‍ത്തകള്‍ മേവാത്ത്‌ മുഴുവനും പരന്ന് ജനങ്ങള്‍ക്കിടയില്‍ ഉള്‍ക്കിടിലവും, ഭീതിയുമുളവാക്കി അസ്വാരസ്യങ്ങള്‍ വളര്‍ത്തി, അവന്‍ തന്റെ പടയോടൊപ്പം വരുന്നു... എന്ന് കേട്ടാലുടന്‍ ജനങ്ങള്‍ നാടും, വീടും വിട്ട്‌ കാടുകളില്‍ പോയൊളിക്കുവാന്‍ തുടങ്ങി, അവന്‍ ഒരു നാട്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ കൊമ്പുവിളി.. പെരുമ്പറ മുഴക്കല്‍.. ശംഖ്‌ വിളി.. പടക്കങ്ങള്‍ തുടങ്ങിയ ശബ്ദ കോലാഹലങ്ങളോടെയാണ്‌ കടന്നു വരുന്നത്‌, അതിനാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ഞെട്ടലും. നടുക്കവുമുണ്ടായി ആരും എതിര്‍ത്ത്‌ പോരാടുവാന്‍ തയ്യാറാകരുത്‌ എന്നതായിരുന്നു അതുകൊണ്ടുള്ള ഉദ്ദേശം,

അവന്‍ ഒരാനപ്പുറത്തിരുന്ന് ഒറ്റക്ക്‌ പട നയിക്കും... ഈ സമയം അവന്‍ പരഖ്‌ പൂരില്‍ നിന്നും ഗുഡ്ഗോണ്‍ ജില്ലയിലേക്ക്‌ തന്റെ കാപാലിക സംഘത്തോടൊപ്പം പ്രവേശിച്ച്‌ ഓരോരോ ഗ്രാമങ്ങളായി കീഴടക്കിക്കൊണ്ടുവന്നു, അങ്ങനെ നൂഹ്‌' എന്ന പ്രദേശത്തുള്ള 'കസബ സാക്കരസ്സ്‌' എന്ന ഗ്രാമത്തെ തകര്‍ക്കുവാനായി ഏകദേശം 15000 ത്തോളം വരുന്ന തന്റെ കൊലയാളി സംഘത്തോടൊപ്പം, ഭീകരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കിക്കൊണ്ട്‌ ഭയപ്പെടുത്തുന്ന ആ വലിയ അനയുടെ മുകളിലിരുന്ന് കടന്നുവന്നു

അവന്‍ വരുന്നെന്നറിഞ്ഞതും തലതെറിച്ച്‌ ജനങ്ങള്‍ കാടുകളിലേക്കോടി, എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വളരെയധികം ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ടായിരുന്ന ഒരു കാര്‍ക്കൂണ്‍ മാത്രം അവനെ നേരിടുവാനുള്ള തന്റേടവുമായി മുന്നോട്ടു വന്നു... ഉമ്മത്തിന്റെ മേല്‍ നടമാടിക്കൊണ്ടിരിക്കുന്ന ഈ വലിയ ആപത്തിനെ തടുക്കുവാന്‍ സ്വന്തം ജീവന്‍ വെടിയാന്‍ തയ്യാറായി അദ്ദേഹം മുന്നോട്ടുവന്നു, ദീനിനു വേണ്ടി പാടുപെട്ട്‌..പാടുപെട്ട്‌ അദ്ദേഹത്തിന്റെയുള്ളില്‍ ഉമ്മത്തിനെക്കുറിച്ചുള്ള ചിന്തയും വേദനയും ഉറഞ്ഞുകൂടിയിരുന്നു, കളങ്കമറ്റ അല്ലാഹുവിന്റെ ആ സ്നേഹിതന്‍ വിശാലമായ ഒരു നാട്ടില്‍ അദ്ദേഹം മാത്രം അല്ലാഹുവിലുള്ള വിസ്വാസത്തെ മാത്രം മുറുകെപ്പിടിച്ച്‌, മേവാത്തികളുടെ ഈമാനിനുമേല്‍ പടര്‍ന്നുകയറിയ ഈ അത്യാപത്തിന്‌ ഒരു അന്ത്യമുണ്ടാകുവാന്‍ വേണ്ടി ത്യാഗസന്നാദ്ധനായി.....

എന്നാല്‍ അദ്ദേഹമകട്ടെ വടിയൂന്നി മാത്രം നടക്കാന്‍ കഴിയുന്ന ഒരു നൊണ്ടിയയിരുന്നു, ഒരു കാല്‍ ഇല്ല... ഒരു കൈയും സ്വാധീനക്കുറവുള്ളത്‌...... ഇത്രത്തോളം ബലഹീനനായിരുന്നിട്ടും ദീനിനു വേണ്ടി സ്വന്തം ജീവിതം അര്‍പ്പണം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായി, ലഹളക്കാര്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ വുളൂ ചെയ്ത്‌, രണ്ട്‌ റഖ അത്ത്‌ സ്വലാത്തുല്‍ ഹാജത്ത്‌ നമസ്കരിച്ച്‌ കരഞ്ഞു കരഞ്ഞദ്ദേഹം അല്ലാഹുവിനോട്‌ സഹായം തേടി ദു:ആ ചെയ്തു... തന്റെ കൈയ്യിലുണ്ടായിരുന്ന പക്ഷികളെ വേട്ടയാടുന്ന ഒരു തോക്കുമായി ഗ്രാമത്തിനു പുറത്തു വന്നു, ഈ സമയം ഷിര്‍ദാനന്ദ തന്റെ പരിവാരങ്ങളോടൊപ്പം ആകാശവും വിറകൊള്ളുന്ന ഘോരമായ ശബ്ദ കോലാഹലങ്ങള്‍ മുഴക്കി പടയുടെ മുന്നില്‍ തന്റെ ആനപ്പുറത്തിരുന്ന് മുന്നേറുകയായിരുന്നു,

..പെട്ടന്നു തന്നെ ഈ നൊണ്ടി മനുഷ്യന്‍ 'ബിസ്മില്ലാഹ്‌.....' എന്നുരുവിട്ടുകൊണ്ട്‌ ആനയെ നോക്കി നിറയൊഴിച്ചു.. അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌, വെടിയുണ്ട കൃത്യമായി നെറ്റിയില്‍ തന്നെ തറച്ച്‌ മദമിളകിയ ആന തന്റെ പിന്നില്‍ വന്നുകൊണ്ടിരുന്നവരെയെല്ലാം തുമ്പിക്കയ്യാല്‍ തൂക്കിയെടുത്ത്‌ അടിച്ചുകൊല്ലാന്‍ തുടങ്ങി, നൂറുകണക്കിന്‌ കലാപകാരികളെ ചവിട്ടിക്കൊന്നു, ആനയുടെ മുറിവേറ്റ തല കണ്ട ആ കൊലയാളികള്‍ ചിതറിയോടാന്‍ ആരംഭിച്ചു...ആനയും അവരെ തുരത്തി.. ഇസ്‌ ലാമിനെ നശിപ്പിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ മദമിളകിയ ആനയെക്കൊണ്ട്‌ അല്ലാഹു ത ആലാ തളച്ചു,

ഈ പ്രവര്‍ത്തി ഒളിച്ചിരുന്ന മുസ്‌ ലിമീങ്ങള്‍ക്കും ധൈര്യം നല്‍കുകയും ഇപ്പോള്‍ അവരും കമ്പും, തടികളുമായി ഓടിക്കൊണ്ടിരുന്നവരുടെ പിന്നാലെയെത്തി...ആ സംഘം ഛിന്ന ഭിന്നമാക്കപ്പെട്ടു; അങ്ങനെ മേവാത്തിനെ മുര്‍ ത്തദ്ദുകളാക്കുന്ന സംഘം നശിച്ചു, ആ കലാപകാരികള്‍ പിന്നെയൊരിക്കലും തലയുയര്‍ത്തിയില്ല.

ഇത്‌ ഉറച്ച ഈമാനും, ഉമ്മത്തിനുമേല്‍ അഗാധമായ ചുമതലാ ബോധവുമുണ്ടായിരുന്ന ഒരു നല്ല കാര്‍ക്കൂണിന്റെ അസാധാരനമായ പ്രവര്‍ത്തിയാണ്‌, രണ്ടു റഖ അത്ത്‌ നമസ്കരിച്ച്‌ ഒരു വലിയ പടക്കെതിരായി അല്ലാഹുവിന്റെ സഹായത്തെ അദ്ദേഹം നേടിയെടുത്തു, "നമസ്കാരത്തില്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ അടങ്ങിയിരിക്കുന്നു, വസ്തുക്കളില്‍ ആ ഇനങ്ങളുടെ കഴിവ്‌ മാത്രമാണുള്ളത്‌, ഇവ രണ്ടിന്റെയും ഇടയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ അല്ലാഹുവിന്റെ ഖുദ്‌ റത്ത്‌ തന്നെ വിജയിക്കും," എന്ന് മൗലാനാ ഉമര്‍ പാലന്‍പൂരി (റഹ്‌:അ) അടിക്കടി പറയുമായിരുന്നു.

Tuesday, January 23, 2007

ഹളറ മൗത്തില്‍...

പരിശുദ്ധ ഹജ്ജ്‌ പൂര്‍ത്തിയാക്കിയ ശേഷം ഒരു ജമാ അത്ത്‌ ഹളറ മൗത്തിലേക്ക്‌ പുറപ്പെട്ടു, ആ ജമാ അത്തിന്റെ അമീര്‍ തന്റെ കത്തില്‍ എഴുതുന്നു....

ഒക്ടോബര്‍ 28ാ‍ം തിയതി ഞങ്ങളുടെ ജമാ അത്ത്‌ ജിദ്ദയില്‍ നിന്നും പുറപ്പെട്ട്‌ നവ:4ാ‍ം തിയതി അല്‍ മുഖല്ലയില്‍ എത്തിച്ചേര്‍ന്നു, കപ്പല്‍ യാത്രക്കാര്‍ അധികവും അറബികളായിരുന്നു, യാത്രയില്‍ കഴിഞ്ഞ ഒരാഴ്ചയും കപ്പലില്‍ ഗഷ്‌ ത്‌, ത അ്‌ ലീം തുടങ്ങിയ അമലുകള്‍ ചെയ്തു, യാത്രയുടെ തുടക്കത്തില്‍ കപ്പലില്‍ എല്ലായിടത്തുനിന്നും റേഡിയോ ഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു..അല്‍ ഹംദു ലില്ലാഹ്‌ ഞങ്ങളുടെ ചെറിയ പരിശ്രമം കാരണമായി എല്ലാവരും തങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ ചെലുത്തി അമലുകള്‍ ചെയ്യാന്‍ ആരംഭിച്ചു, ബാങ്കു വിളിച്ച്‌ കപ്പലിലുള്ള എല്ലാവരും ഒരുമിച്ച്‌ ജമ അത്തായി നമസ്കരിക്കുവാന്‍ തുടങ്ങി,ഞങ്ങളുടെ കപ്പല്‍ ഒരു ദിവസത്തേക്ക്‌ ഏദന്‍ തുറമുഖത്ത്‌ നങ്കൂരമിട്ടു.

അവിടെയും ഞങ്ങള്‍ പരിശ്രമിച്ചു.. ഒരു ചെറു തോണിയില്‍ തുറമുഖത്ത്‌ ഇറങ്ങി, അന്ന് അവിടെ ഒരു പള്ളിയില്‍ ഇജ്തിമാ അ്‌ (സമ്മേളനം) നടക്കുകയായിരുന്നു, അവിടെയും ഉര്‍ദുവില്‍ ഞങ്ങളുടെ ബയാന്‍ നടന്നു, അത്‌ അറബിയിലേക്ക്‌ തര്‍ജ്ജുമ ചെയ്യപെട്ടു, ആ നാട്ടിലെ ജനങ്ങളെല്ലാം വളരെ സ്നേഹത്തോടെ പെരുമാറി..പിന്നീട്‌ കപ്പല്‍ വരെ ഞങ്ങളെ അവര്‍ അനുഗമിച്ച്‌ യാത്രയാക്കി, അല്‍ മുഖല്ലാ തുറമുഖത്തെത്തി പല പള്ളികളിലായി അഞ്ചു ദിവസം പരിശ്രമിച്ച ശേഷം സവാഹല്‍" എന്ന പ്രദേശത്തേക്ക്‌ യാത്രയാരംഭിച്ചു..ഇത്‌ അല്‍ മുഖല്ലായുടെ വടക്ക്‌ ദിശയിലാണ്‌, ഈ പ്രദേശത്താണ്‌ ആദ്‌ സമുദായം താമസിച്ചിരുന്നത്‌ എന്ന് പറയപ്പെട്ടു, ഇവിടെ പ്രസിദ്ധമായ ഒരു മല സ്ഥിതി ചെയ്യുന്നു, ആദ്‌ വംശം ആ മല തുരന്ന് നിര്‍മ്മിച്ചിരുന്ന വീടുകള്‍ ഇന്നും അതുപോലെ കാണപ്പെടുന്നു, ഖുര്‍ ആന്‍ മജീദില്‍ ഇതിനെക്കുറിച്ച്‌ പറയപ്പെട്ടിരിക്കുന്നു, ....ഭയം കാരണമായി അവിടെ പോകുന്നതിന്‌ ആരും ധൈര്യപ്പെടുന്നില്ല, ഞങ്ങള്‍ക്ക്‌ മുഖല്ലയില്‍ നിന്നും ഷ അര്‍" എന്ന നാട്ടിലേക്ക്‌ പുറപ്പെട്ടപ്പോള്‍ ആദ്‌ വംശക്കാര്‍ ശിക്ഷിക്കപ്പെട്ട ആ മലയും കടന്ന് പോകേണ്ടിയിരുന്നു, ആ മലകള്‍ ഇന്നും കത്തിക്കരിഞ്ഞ നിലയില്‍ തന്നെ കാണപെട്ടു, അത്‌ കാണുമ്പോള്‍ തന്നെ ഉള്ളില്‍ നടുക്കവും ഭീതിയുമുണ്ടാകും, കടല്‍ത്തീരത്ത്‌ സ്ഥിതി ചെയ്യുന്ന ആ പ്രദേശം മുഴുവനും അത്തരം അടയാളങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരുന്നു, ഞങ്ങള്‍ കരഞ്ഞ്‌ ഇസ്തിഗ്ഫാര്‍ ചെയ്തു കൊണ്ട്‌ ആ പ്രദേശം കടന്നു പോയി...അല്ലാഹു ത ആലാ നാമെല്ലാവര്‍ക്കും അവനെ ഭയപ്പെട്ടവരായി നല്ല അമലുകള്‍ ചെയ്ത്‌ ശരിയായ നിലയില്‍ പരിശ്രമിക്കുവാന്‍ നല്ല ബുദ്ധി തരട്ടെ..

ഹസ്രത്‌ നൂഹ്‌(അ)നു ശേഷം 300 അല്ലെങ്കില്‍ 400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജീവിച്ചിരുന്ന ആദ്‌ സമുദായം ലോകത്ത്‌ വലിയ ശക്തരായിരുന്നു, എഴുപത്‌ അടി ഉയരമുണ്ടായിരുന്ന അവര്‍ മലകള്‍ തുരന്ന് വീടുകള്‍ നിര്‍മ്മിച്ച്‌ താമസിച്ചു വന്നു, 13 വലിയ ഖഫീലകള്‍(ഗോത്രം) ചേര്‍ന്ന ഒരു വലിയ ജനവിഭാഗമായിരുന്നു അവര്‍, എന്നാല്‍ എല്ലാവരും തന്നെ അല്ലാഹുവിന്‌ കോപമുണ്ടാക്കുന്ന നിലയില്‍ വഴികേടുകളില്‍ മുഴുകി ജീവിതം നയിച്ചു.

ആദ്‌ സമുദായത്തിന്റെ ഹിദായത്തിനായി അല്ലാഹു ത ആലാ ഹസ്രത്‌ ഹൂദ്‌ (അ)യെ നബി(ദൂതന്‍)യായി അവരിലേക്കയച്ചു, ഹൂദ്‌(അ) തുടര്‍ച്ചയായി 50 വര്‍ഷങ്ങള്‍ അവരുടെ യിടയില്‍ പരിശ്രമിച്ചു, എന്നാല്‍ ആ ജനങ്ങള്‍ അദ്ദേഹത്തെ കളവാക്കിക്കൊണ്ടിരുന്നു..ഒടുവില്‍ ഹസ്രത്‌ ഹൂദ്‌ (അ) കൈകളുയര്‍ത്തി അല്ലാഹുവിനോട്‌ ദു:ആ ചെയ്തു, അങ്ങനെ ആല്ലാഹുവിന്റെ ശിക്ഷകള്‍ ഇറങ്ങാന്‍ ആരംഭിച്ചു, ആദ്യ മൂന്നു വര്‍ഷങ്ങള്‍ ഒരു തുള്ളി മഴപോലും പെയ്തില്ല, ആദ്‌ സമൂഹത്തിന്റെ തോട്ടങ്ങള്‍ എല്ലാം കരിഞ്ഞുണങ്ങി വലിയ ക്ഷാമമുണ്ടായി... അല്ലാഹുവിന്റെ ശിക്ഷയാണിതെന്ന് ഹൂദ്‌ (അാ‍മുന്നറിയിപ്പ്‌ നല്‍കിയിട്ടും സ്വയം തിരുത്തുവാന്‍ അവര്‍ തയ്യാറായില്ല,

ഇമാം ത്വബ്‌'രിയുടെ രിവായത്തനുസരിച്ച്‌ : ക്ഷാമ കാലത്ത്‌ ആദ്‌ വംശം മര്‍സക്‌ ഇബ്നു സ അ്ദ്‌ , ലുഖ്മാന്‍ ഇബ്നു യഖീം തുടങ്ങിയവരെ മക്കാ മുഖറ്റമയിലേക്ക്‌ മഴക്കു വേണ്ടി ദു:ആ ചെയ്യുവാനായി അയച്ചു, അവര്‍ മക്കയിലെത്തി മു ആവിയാ ഇബ്നു ബക്കര്‍ എന്നയാളിന്റെ വീട്ടില്‍ താമസമാക്കി, എന്നാല്‍ മാസങ്ങളോളം കേളീ കൂത്തുകളില്‍ മുഴുകിയ അവര്‍ തങ്ങളെ അയക്കപ്പെട്ട ലക്ഷ്യം വിസ്മരിച്ചു പോയി, ഒരു ദിവസം ആദ്‌ സമൂഹം താമസിച്ചിരുന്ന ഹളറ മൗത്തിനു മുകളില്‍ വലിയ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി,

അത്‌ നാലു ദിക്കുകളെയും ചൂഴ്‌ന്നു നിന്നു, ഹസ്രത്‌ ഹൂദ്‌ (അ) "ഈ മേഘങ്ങളില്‍ മഴയില്ല, നിങ്ങളെ നശിപ്പിക്കുവാന്‍ വരുന്ന അല്ലാഹുവിന്റെ ശിക്ഷ ഇതില്‍ മറഞ്ഞിരിക്കുന്നു, ഇപ്പോഴെങ്കിലും നിങ്ങളുടെ പാപങ്ങളെത്തൊട്ട്‌ പശ്ചാത്തപിക്കിന്‍!" എന്ന് മൂന്നാറിയിപ്പ്‌ നല്‍കിയിട്ടും ആ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിരാകരിച്ച്‌ മഴ വരുന്നു എന്നു പറഞ്ഞുകൊണ്ട്‌ ആഹ്ലാദ ന്ര്ത്തമാടി.

അങ്ങനെ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടി.. ആ മേഘങ്ങളോടൊപ്പം കാറ്റു മാത്രമായിരുന്നില്ല, അല്ലാഹുവില്‍ നിന്നുമുള്ള കടുത്ത ശിക്ഷയുമുണ്ടായിരുന്നു, കാറ്റ്‌ ആ ജനങ്ങളെ ചുഴറ്റിയെടുത്ത്‌ ഭൂമിക്കുമേല്‍ എറിഞ്ഞു..ഏഴു പകലുകളും എട്ടു രാത്രികളും തുടര്‍ച്ചയായി കാറ്റ്‌ വീശിയടിച്ചു..അങ്ങനെ ആദ്‌ സമൂഹം ഒന്നടങ്കം ഭൂമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ടു..

ശേഷം ഹസ്രത്‌ ഹൂദ്‌ (അ) തന്നെ പിന്‍പറ്റിയവരോടൊപ്പം ഹളറമൗത്തിന്‌ കിഴക്കു ഭാഗത്തേക്ക്‌ കുടിയേറി പിന്നീട്‌ അവിടെ തന്നെ ജീവിച്ച്‌ വഫാത്തായി ബര്‍ഹൂത്ത്‌' താഴ്‌വരയുടെ കിഴക്കുഭാഗത്ത്‌ കബറടക്കം ചെയ്യപ്പെട്ടു എന്ന് ഹളറ മൗത്തിലെ ജനങ്ങള്‍ പറഞ്ഞു, ആ ആകാശം മുട്ടെയുള്ള മലകളും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയും അല്ലാഹുവിന്റെ ഖുദ്‌ റത്തിനെപ്പറ്റി ഞങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു, അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ സ്ഥലം സ്വന്തം കണ്ണുകള്‍ കൊണ്ട്‌ കണ്ടു കൊണ്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ അല്ലഹുവിനെ വളരെയധികം ഭയപ്പെടുന്നവരായി ഭയഭക്തിയോടെ ജീവിക്കുന്നു,

എല്ലാ സമയവും ഇവിടെയുള്ള പള്ളികളില്‍ ദിഖ്‌ രിന്റെയും ത അ്‌ ലീമിന്റെയും മജ്‌ ലിസുകള്‍ നടന്നു കൊണ്ടേയിരിക്കുന്നു, ജമാ അത്ത്‌ നമസ്കാരങ്ങള്‍ക്ക്‌ മുന്‍പ്‌ എല്ലാ പള്ളികളിലും ഉഛ്ചത്തില്‍ ദിഖ്‌ റുകള്‍ ചെയ്യപ്പെടുന്നു, ജനങ്ങളും നേരത്തെ നേരത്തെ വന്ന് ഭയഭക്തിയോടെ അതില്‍ കലര്‍ന്നു കൊണ്ടിരിക്കുന്നു, തഹജ്ജുദ്‌ നമസ്കാരവും എല്ലാവരും പള്ളിയില്‍ തന്നെ വന്ന് നമസ്കരിക്കുന്നു, ഇവിടെ വലിയ ഒരു മഹാന്‍ ജീവിച്ചിരിക്കുന്നു..

വിദേശത്തു നിന്നും 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ കുടിയേറിയ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ആശ്ചര്യകരമായ നിലയിലുള്ള തഖ്‌ വ, മുജാഹദ, രിയാസത്ത്‌ തുറ്റങ്ങിയവകളെക്കണ്ട്‌ ജനങ്ങളും അധികവും അദ്ദേഹത്തെ പിന്തുടരുന്നു, അല്ലാഹുവിന്‍ മേല്‍ പൂര്‍ണ്ണമായ തവക്കല്‍ വച്ച വലിയ മഹാനാണദ്ദേഹം ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമേ പൊതുജനങ്ങളുമായി ഇടപഴകുകയുള്ളൂ, ഞങ്ങളും അദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി പുറപ്പെട്ടു, ഞങ്ങളെ കണ്ട അദ്ദേഹം അളവില്ലാതെ സന്തോഷിച്ചു, ഈമാനിനെ വര്‍ദ്ധിപ്പിക്കുന്ന പല ഉന്നതമായ കാര്യങ്ങളും പറഞ്ഞു..അദ്ദേഹം കഷ്ഫുള്ളവരായിരുന്നു,

അദ്ദേഹം പറഞ്ഞു"നിങ്ങള്‍ ബാഹ്യമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ കാണുന്നു, ഞാന്‍ നിങ്ങള്‍ക്ക്‌ കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുന്നു, കൂടാതെ ഒരു യഥാര്‍ഥ്യം നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു 'ഈ ദീനിന്റെ പരിശ്രമം ഇഖ്‌ ലാസോടു കൊടി ച്യ്തു കൊണ്ടേയിരുന്നാല്‍ ഇന്‍ഷാ അല്ലാഹ്‌ ലോകത്ത്‌ ഫിത്‌ നയുടെയും ഫസാദുകളുടെയും എല്ലാ വാതിലുകളും അടക്കപ്പെടും, എന്നാല്‍ ഉസൂലുകളെ വിട്ട്‌ ഇഖ്‌ ലാസ്‌ ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇതു തന്നെ എല്ലാ ഫിത്‌ നയുടെയും വാതിലായി മാറും'" അദ്ദേഹം ആവര്‍ത്തിച്ച്‌ ഇത്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

yaathrayuടെ ആരംഭത്തില്‍ കപ്പലിലെ പാട്ടുകളും രേഡിയോയുടെ ഒച്ചയും ഞങ്ങളുടെ ചെറിയ പരിശ്രമത്താല്‍ നിശബ്ദമായി അവിടെ ഇബാദത്തുകളുടെ സാഹചരമായി മാറി, ഈ മഹാന്റെ വാക്കുകള്‍ക്ക്‌ ഇതു ത്നന്നെ ഒരു ചെറിയ ഉദാഹരണമാണ്‌, അദ്ദേഹം വീണ്ടും പറഞ്ഞു " നിങ്ങള്‍ ചെയ്യുന്ന ഈ പരിശ്രമം സഹാബാക്കളുടേത്‌ പോലെയാണ്‌, നിങ്ങളുടെ രൂപം, നിങ്ങളുടെ വേഷങ്ങള്‍ ഇതു തന്നെ അറബുകള്‍ക്ക്‌ ദ അ്‌ വത്താണ്‌, "

ഈ പ്രദേശത്തെ മറ്റൊരു പട്ടണതിന്റെ പേര്‌ ത്വരീബ്‌ എന്നാണ്‌, ഇത്‌ വലിയ്യുമാരുടെ നഗരമാണ്‌, സത്യമായും മുന്‍ ഗാമികളായ വലിയ്യുമാരുടെ ജീവിത രീതികള്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ നല്ല നിലയില്‍ നിലനില്‍ക്കുന്നതായി കാണുന്നു, ഇവിടെ 15000ത്തോളം ജനങ്ങളുണ്ട്‌, നാടു മുഴുവനും ശാന്തിയും, നൂറാനിയത്തും നിറഞ്ഞു നില്‍ക്കുന്നു, ഈ മഹാ നഗരത്തിലാണ്‌ ഹസ്രത്‌ ഷൈഖ്‌ ഹബീബ്‌ അലവി താമസിക്കുന്നത്‌,അദ്ദേഹതിന്റെ മുന്നില്‍ ഹാജരായ ഞങ്ങളെക്കണ്ടദ്ദേഹം വളരെയധികം സന്തോഷിക്കുകയും " ഈ കാലത്തും ഈ ദീനിന്റെ പരിശ്രമം ചെയ്യാന്‍ തന്റേടമുള്ള ആണുങ്ങള്‍ എവിടെയാണുള്ളത്‌" എന്ന് ചോദിക്കുകയും ചെയ്തു.

മൗലാനാ ദാവൂദ്‌ ഷെരീഫ്‌ മദ്രാസ്സീ
വിവ: ഇബ്നു സുബൈര്‍.

Monday, January 22, 2007

ആദ്യമായി പുറപ്പെട്ട ഒരു പൈതല്‍ ജമാ അത്ത്‌..


അല്ലാഹുവിന്റെ നാമത്തില്‍...

ഹസ്രത്ജീ മൗലാനാ മുഹമ്മദ്‌ യൂസുഫ്‌ (റ:അ) അവര്‍കളുടെ അനേകം ദീനീ സേവങ്ങളില്‍ ഒന്ന് പൈതല്‍ ജമാ അത്തുകള്‍ പുറപ്പെടുവിച്ചതാണ്‌, ഇന്റ്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം ജമാ അത്തുകള്‍ പുറപ്പെട്ട്‌ പരിശ്രമിച്ചവയില്‍ പ്രധാനപ്പെട്ടത്‌ കാല്‍നടയായി "ബൈത്തുല്ലാഹിയി"ലേക്ക്‌ പുറപ്പെട്ട ജമാ അത്തുകളാണ്‌, പൈതല്‍ ജമാ അത്തുകളുടെ നിരന്തരമായ പ്രവര്‍ത്തനം ഹസ്രത്ജീ ആരംഭിക്കുന്നത്‌ 1953ലാണ്‌, മഹാനവര്‍കളുടെ ജീവിതകാലത്തു തന്നെ ഇത്തരം പതിനേഴോളം ജമാ അത്തുകളെ പുറപ്പെടുവിക്കുകയുണ്ടായി.

ഈ സില്‍സിലയില്‍ ആദ്യമായി പുറപ്പെടുവിക്കപ്പെട്ട ജമാ അത്ത്‌ 1953ല്‍ കറാച്ചിയില്‍ നിന്നും പുറപ്പെട്ടu, ഈ മഹത്തായ പ്രയാണം ആരംഭിച്ച ആദ്യത്തെ ജമാ അത്തിനെ മൗലാനാ അസ്സെയ്യിദ്‌ സുലൈമാന്‍ നദ്‌ വി (ദാ:ബ) മനമുരുകി ദു:ആ ചെയ്ത്‌ യാത്രയാക്കി, മിയാന്‍ ജി അദ്‌ ലി സാഹിബ്‌ ഈ ജമാ അത്തിന്റെ അമീറായി നിശ്ചയിക്കപ്പെട്ടു, അനേകം മൈല്‍ ദൂരം വരെ മഹാന്മാരുടെയും ഉലമാക്കളുടെയും വലിയ ഒരു സംഘം ബര്‍ക്കത്തിനായി ഈ ജമാ അത്തിനെ അനുഗമിക്കുകയുണ്ടായി.

അധികമായി ജമാ അത്തുകളില്‍ പുറപ്പെട്ട്‌ പരിച്യമുള്ള മിയാന്‍ ജി അബ്ദുല്‍ ഗ്വഫൂര്‍ സാഹിബ്‌ മേവാത്തി(റഹ്‌:അ) അവര്‍കളും ഈ ജമാ അത്തില്‍ വന്നു ചേര്‍ന്നു, മഹാനവര്‍കള്‍ ജമാ അത്തിലുള്ളവര്‍ക്ക്‌ അധികമായി ഖിദ്‌ മത്ത്‌ (സേവനങ്ങള്‍) ചെയ്യുമായിരുന്നു,

ജമാ അത്ത്‌ നടന്ന് ഖുവാദാര്‍" എന്ന നാട്ടിലെത്തിയയപ്പോള്‍ മിയാന്‍ ജീ അബ്ദുല്‍ ഗ്വഫൂര്‍ സാഹിബ്‌ ജമാ അത്തിന്റെ അമീറിനോട്‌ പറഞ്ഞു "അമീര്‍ സാബ്‌.. നാളെ ജും ആ.. നാളെ ഉച്ചക്ക്‌ എനിക്കുവേണ്ടി ഭക്ഷണം കരുതേണ്ട, ഇന്നലെ രാത്രി നബി(സ:അ) തങ്ങള്‍ എന്നോട്‌ നിനക്ക്‌ വെള്ളിയാഴ്ച്ച എന്നോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വിരുന്നുണ്ണാം" എന്ന് അരുളിയതായി പറഞ്ഞു, എന്നാല്‍ അമീര്‍ സാഹിബും മറ്റ്‌ കൂട്ടുകാരും അദ്ദേഹം വെറുതെ പറയുകയാണെന്ന് കരുതി,

വെള്ളിയാഴ്ച്ച ജും ആ ദിവസം രാവിലെ അദ്ദേഹം നല്ല രീതിയില്‍ കുളിച്ച്‌ പരിശുദ്ധമായ, സുന്നത്തായ വസ്ത്രങ്ങള്‍ ധരിച്ച്‌, അത്തര്‍ പൂശി, കണ്ണുകളില്‍ സുറുമയെഴുതി, ജും ആ നമസ്കാരം ആദ്യത്തെ സ്വഫ്ഫില്‍ തന്നെ നിന്നു നമസ്കരിച്ചു, നമസ്കാര ശേഷം ജമാ അത്തിലുണ്ടായിരുന്ന എല്ലാ കൂട്ടുകാരെയും മുസാഫഹാ ചെയ്യുകയും മു ആനക്കാ ചെയ്യുകയും ചെയ്തു, തുടര്‍ന്ന് "എന്റെ സലാം ഹസ്രത്‌ ജീക്കും, എന്റെ മാതാപിതാക്കല്‍ക്കും എത്തിക്കണം" എന്നു പറഞ്ഞു കൊണ്ട്‌ തറയില്‍ ഇരുന്നു..
"ഞാന്‍ ശരിയായാണോ കലിമ ചൊല്ലുന്നത്‌? എന്നു നോക്കിന്‍" എന്നു പറഞ്ഞ്‌ കലിമ ഉരുവിട്ടു കൊണ്ട്‌ കിടന്ന മഹാനവര്‍കളുടെ റൂഹ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞു..ഇന്നാലില്ലാഹി....

മഹാനവര്‍കളുടെ ജനാസാ നമസ്കാരത്തില്‍ അളവറ്റ ജനങ്ങള്‍ പങ്കെടുത്ത്‌ നമസ്കരിച്ചു, ഇതും അല്ലാഹുവില്‍ നിന്നും അവന്റെ നല്ലടിയാറുകള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയുടെ ഒരു അടയാലമാണ്‌,... ഈ ജമാ അത്ത്‌ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നടന്ന് മക്കാ മുഖറ്റമയില്‍ എത്തിച്ചേര്‍ന്നു.




ഒരു നിര്‍ദ്ദേശം..

പൈതല്‍ ജമാ അത്തുകളുടെ സില്‍സിലയില്‍(പരമ്പര) രണ്ടാമത്തെ ജമാ അത്തും കറാച്ചിയില്‍ നിന്നും തന്നെ പുറപ്പെട്ടു, ഈ ജമാ അത്ത്‌ ഇറാന്‍ വഴിയായി ഹിജാസില്‍ എത്തിച്ചേര്‍ന്നു,ജമാ അത്ത്‌ ഇറാനില്‍ ഹനഫിയാക്കള്‍ അധികമായി വസിക്കുന്ന ബലൂചിസ്താനോട്‌ ചേര്‍ന്ന സാഹിദാന്‍ എന്ന സ്ഥലത്ത്‌ എത്തിയപ്പോള്‍ മൗലാനാ അബ്ദുല്‍ അസീസ്‌ സാഹിബ്‌ അവര്‍കള്‍ ജമാ അത്തുമായി കണ്ടുമുട്ടി..

അദ്ദേഹം മൗലാനാ ഇല്ല്യാസ്‌ (റഹ്‌:അ) അവര്‍കളുടെ കാലത്ത്‌ ദില്ലി അമീനിയാ" മദ്രസ്സയില്‍ പഠിച്ച്‌ ഫാരിഹായവരായിരുന്നു, മദ്രസ്സയില്‍ നിന്നും തിരിച്ച്‌ നാട്ടിലേക്ക്‌ പോകാന്‍ നേരം ബസ്തി ഹസ്രത്‌ നിസ്സാമുദ്ദീനില്‍ പോയി മൗലാനാ അവര്‍കളെ കണ്ട്‌ ദു:ആ ചെയ്യിക്കണം എന്ന ഉദ്ദേശത്തില്‍ മര്‍ക്കസില്‍ വന്നു, അദ്ദേഹം മടങ്ങിപ്പോകാന്‍ നേരം മൗലാനാ ഇല്ല്യാസ്‌ (റഹ്‌:അ) അവര്‍കള്‍ "ഞങ്ങളുടെ ജമാ അത്തുകള്‍ താങ്കളുടെ നാട്ടില്‍ വരുമ്പോള്‍ നുസ്രത്ത്‌(സഹായം) ചെയ്യണമെന്നരുളി" അങ്ങനെ മൗലാനാ അബ്ദുല്‍ അസീസ്‌ സാഹിബ്‌ അവര്‍കള്‍ മൗലാനാ ഇല്ല്യാസ്‌ (റഹ്‌:അ)യില്‍ നിന്നും ഈ നിര്‍ദ്ദേശവും സ്വീകരിച്ച്‌ മടങ്ങി, ജനങ്ങള്‍ ഒരു മഹല്ലില്‍ നിന്നും തൊട്ടടുത്ത മഹല്ലിലേക്ക്‌ പോലും ദീനിന്റെ പേരില്‍ പുറപ്പെടാന്‍ തയ്യാറാകാതിരുന്ന ആ കാലഘട്ടത്തില്‍ "നിങ്ങളുടെ നാട്ടിലേക്ക്‌ ജമാ അത്തുകല്‍ വരും" എന്നരുളിയപ്പോള്‍ അദ്ദേഹം മനസ്സില്‍ ചിരിച്ചു..

എന്നാല്‍ അല്ലാഹു ത ആലാ ഹസ്രത്‌ ജീ അവര്‍കളുടെ വാക്കുകള്‍ 15 വര്‍ഷങ്ങല്‍ക്കു ശേഷം അതുപോലെ നടപ്പിലക്കി കാണിച്ചു, മൗലാനാ അബ്ദുല്‍ അസീസ്‌ സാഹിബ്‌ തന്റെ വീട്ടുവാതിലില്‍ വഴിയിലേക്‌ കാലുകള്‍ നീട്ടിയിരിക്കുകയായിരുന്നു, അങ്ങ്‌ ദൂരെ തെരുവിന്റെ ആരംഭത്തില്‍ ഏതാനും ഇന്റ്യക്കാര്‍ തലയി ചുമടുകളുമായി നടന്നു വന്നുകൊണ്ടിരിക്കുന്നതായി കണ്ട അദ്ദേഹം കുറച്ചു നേരം സ്ഥബ്ധനായിരുന്നുപോയി, ഹസ്രത്ജീയുടെ വാക്കുകള്‍ പെട്ടന്ന് ഓര്‍മ്മയിലേക്ക്‌ കടന്നു വന്ന അദ്ദേഹം പെട്ടന്നെഴുന്നേറ്റ്‌ ജമാ അത്തിനടുത്തേക്ക്‌ പുറപ്പെട്ട്‌ "നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്ന ജമാ അത്താണോ?" എന്ന് ആശ്ചര്യത്തോടെ ചോദിച്ചു, ജമാ അത്തിലുള്ളവര്‍ക്കും വലിയ അതിശയമുണ്ടായി..പരിചയമില്ലാത്ത ഒരു നാട്ടില്‍ ഒരാള്‍ അതിവേഗം ഓടിവന്ന് കണ്ടുമുട്ടിയതു മാത്രമല്ല ഫാര്‍സി ഭാഷ സംസാരിക്കുന്ന ഇറാനില്‍ ഒരാള്‍ ഉര്‍ദുവില്‍ സംസാരിക്കുന്നു..! മൗലാനാ അബ്ദുല്‍ അസീസ്‌ സാഹിബ്‌ (റഹ്‌:അ) എല്ലാ കാര്യങ്ങളും ജമാ അത്തിലുള്ളവരോട്‌ വിവരിച്ചു..തുടര്‍ന്ന് ജമാ അത്തിന്‌ അളവറ്റ ബഹുമാന ഉപചാരങ്ങള്‍ കാട്ടി പല വിധത്തിലുള്ള സഹായങ്ങളും, ഒത്താശകളും ചെയ്ത്‌ , അദ്ദേഹവും ദീനിന്റെ പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.


കാറൂനെ വിഴുങ്ങിയ സ്ഥലം,

ഗുജറാത്തില്‍ നിന്നും ഒരു ജമാ അത്ത്‌ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മിസൃല്‍(ഈജിപ്റ്റ്‌) പ്രവര്‍ത്തിക്കുമ്പോള്‍ "കറിയത്തുല്‍ കാറൂന്‍" എന്ന സ്ഥലത്ത്‌ പോയി , അവിടെയാണ്‌ "കാറൂന്‍(ല:അ)" ഭൂമിയില്‍ ആഴ്ത്തപ്പെട്ടത്‌..
ഇപ്പോള്‍ അവനെ വിഴുങ്ങിയ ആ സ്ഥലത്ത്‌ ദിവസവും നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നു, എന്നാല്‍ അടുത്ത ദിവസം പോയി നോക്കിയാല്‍ ആ കുപ്പകള്‍ എല്ലാം ഭൂമിയില്‍ ആഴ്‌ന്നു പോയിരിക്കും, ഇന്ന് അത്‌ "തല്‍തല്‍" എന്ന ചതുപ്പാണ്‌,
"കാറൂന്‍ ഖിയാമത്ത്‌ നാള്‍ വരെ അവന്റെ ഖജനാവുകളെ തലയില്‍ ചുമന്നവനായി ഭൂമിയില്‍ ആഴ്‌ന്നുപൊയ്ക്കൊണ്ടേയിരിക്കും" എന്ന് കിത്താബുകളില്‍ പറയപ്പെട്ടിരിക്കുന്നു, ആ മാലിന്യങ്ങള്‍ തന്നെയാണ' അവന്റെ ഖജനാവുകള്‍ എന്ന് ലോകത്തിന്‌ മനസ്സിലാക്കുവാനായി ആ പ്രതിഭാസം അല്ലാഹു ത ആലാ ഇന്നും തുയര്‍ന്നുകൊണ്ടേയിരിക്കുന്നു..

അല്ലാഹുവിന്റെ കല്‍പ്പനകളെ പുറന്തള്ളി സമ്പത്ത്‌ ഒരുമിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ ഇതില്‍ നിന്നും ആ ഖജനാവുകളുടെ വില മാലിന്യങ്ങളേക്കാള്‍ ഒട്ടും അധികമല്ല എന്നകാര്യം മനസ്സിലാക്കുക.


ഫിര്‍ ഔന്റെ ജഢം..

ഇതു പോലെ ജമാ അത്തുകള്‍ ലോകമെങ്ങും യാത്ര ചെയ്ത്‌ ഖുര്‍ ആനില്‍ പറയപ്പെട്ട ദ്ര്ഷ്ടാന്തങ്ങള്‍ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു, പല ജമാ അത്തുകളും മിസൃല്‍ ഫിര്‍ ഔന്റെ ജഢം കാണുകയുണ്ടായി, അവന്റെ ജഢത്തെ ലോകാവസാനം വരെയും കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക്‌ മൂന്നാറിയിപ്പ്‌ നല്‍കുന്നതിനായി 5000 വര്‍ഷങ്ങളായി അല്ലാഹു ത ആലാ സൂക്ഷിച്ചിരിക്കുന്നു, ഏകദേശം 50 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ അവന്റെ ജഢം കണ്ടെടുക്കപ്പെട്ടത്‌, അതുവരെയും കൃസ്തീയ പാതിരിമാര്‍ മുസ്‌ ലിമീങ്ങളോട്‌ "നിങ്ങളുടെ ഖുര്‍ ആനില്‍ ഫറോവയുടെ ശരീരത്തെ നിങ്ങള്‍ക്ക്‌ പിറകേ വരുന്നവര്‍ക്ക്‌ ദ്ര്ഷ്ടാന്തമായി അത്‌ നശിക്കാതെ ഞാന്‍ സൂക്ഷിക്കും (10/92)" അതായത്‌ ലോകവസാനം വരെ നാം സൂക്ഷിക്കും `എന്ന് അല്ലാഹു അറിയിച്ചതല്ലേ? അതെവിടെ ? എന്ന് ചോദ്യമുന്നയിച്ചുകൊണ്ടിരുന്നു, അവന്റെ പ്രേതത്തെ വെളിപ്പെടുത്തിയതും അവരുറ്റെയെല്ലാം വായ്‌ അടഞ്ഞുപോയി.."അല്ലാഹുവിന്റെ വാക്കുകള്‍ സത്യം തന്നെയാണ്‌, നിഷേധികള്‍ക്കത്‌ സത്യമല്ലാതാക്കാന്‍ എങ്ങനെ കഴിയും?"


നബി(സ:അ)യോടുള്ള മുഹബ്ബത്ത്‌..

ഒരു ജമാ അത്ത്‌ പരിശുദ്ധ മദീനയില്‍ എത്തിച്ചേര്‍ന്നു, തിരിച്ചൊരു ലോറിയില്‍ മക്കാ മുഖറ്റമയിലേക്ക്‌ പോകുമ്പോള്‍ റൗളാ ഷെരീഫിന്റെ പച്ച ഖുബ്ബയിലേക്ക്‌ നോക്കി കരഞ്ഞുകൊണ്ടേയിരുന്നു.... മദീനാ മഹാനഗരത്തിന്റെ വീഥികളില്‍ ആ ലോറി ഇളക്കിവിട്ട പൊടി വായ്‌ തുറന്നു പിടിച്ച്‌ എല്ലാവരും കഴിയുന്നത്ര ഭക്ഷിച്ചു, നബി(സ:അ) തങ്ങളോടും തങ്ങളുടെ നാടിനോടുമുള്ള പ്രേമം അവരുടെയുള്ളില്‍ അത്രത്തോളം ഉയര്‍ന്നതായിരുന്നു,
കൂടാതെ ഹദീസില്‍ "പരിശുദ്ധ മദീനയുടെ മണ്ണില്‍ കുഷ്ഠരോഗത്തെ സുഖപ്പെടുത്തുവാനുള്ള കഴിവുള്ളതായി പറയാപ്പെടുന്നു..അത്രത്തോളം ആ നാട്‌ ശ്രേഷ്ഠമായതാണ്‌,
ഇങ്ങനെ നബി(സ:അ) യോടുള്ള മുഹബ്ബത്തിന്‌ പ്രതിഫലമായി ആ ജമാ അത്തിലുണ്ടായിരുന്ന എല്ലാവരും അന്നു രാത്രി നബി(സ:അ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കുവാനുള്ള ഭാഗ്യമുള്ളവരായി മാറി,
ആ ജമാ അത്തില്‍ ഹാജി അഹ്മദ്‌ ഹുസ്സൈന്‍ സാഹിബ്‌ ബാംഗളൂരി അവര്‍കളും ഉള്‍പ്പെട്ടിരുന്നു..


"ജഗത്‌ സുധാര്‍ ജമാ അത്ത്‌

ഹാജി മുഹമ്മദ്‌ റഹീം ഖാന്‍ സാഹിബ്‌ അമീറായി നിശ്ചയിക്കപ്പെട്ട്‌ ഒരു പൈതല്‍ ജമാ അത്ത്‌ ദില്ലിയില്‍ നിന്നും ഇറ്റാര്‍സി, ബീതല്‍ തുടങ്ങിയ നാടുകളിലൂടെ പരിശ്രമിച്ച്‌ മ അ്‌ സൂം ഷാ" എന്ന സ്ഥലത്തെത്തിയപ്പോള്‍ ആ നാട്ടിലെ ഹിന്ദു തലവന്‍(നാട്ടുകൂട്ടത്തലവന്‍) ജമാ അത്തിനെ സ്വീകരിച്ച്‌ വളരെയധികം നുസ്രത്ത്‌ ചെയ്തു,
ജമാ അത്തിനെ അദ്ദേഹം "ജഗത്‌ സുധാര്‍ ജമാ അത്ത്‌" എന്നു പേരിട്ട്‌ വിളിച്ചു... അതായത്‌ ലോകത്തെ സംസ്കരിക്കുന്ന ജമാ അത്ത്‌ എന്നു പറഞ്ഞ്‌ ആ നാട്ടിലെ മുസ്‌ ലിമീങ്ങളെ അദ്ദേഹം തന്നെ നിര്‍ബന്ധിച്ച്‌ ജമാ അത്തിനോടൊപ്പം പുറപ്പെടുവിച്ചു,
.മൗലാനാ ദാവൂദ്‌ ഷെരീഫ്‌ സാഹിബ്‌, മദ്രാസ്സി,
വിവര്‍ത്തനം: ഇബ്നു സുബൈര്‍